ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ നൽകിയ അപകീർത്തി കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജൂലൈ രണ്ടിന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ നൽകിയ അപകീർത്തി കേസിൽ സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജൂലൈ രണ്ടിന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ബി.ഗോപാലകൃഷ്ണൻ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ് നൽകിയതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. 

കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിൽ എം.വി ഗോവിന്ദന് കോടതി അന്ത്യശാസനം നൽകുകയായിരുന്നെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ, സംഭവത്തിൽ എംവി ഗോവിന്ദൻ മാപ്പ് പറയുന്നത് വരെ മുന്നോട്ട് പോകുമെന്നും പറഞ്ഞു. 2020 ജനുവരി 14 ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിലാണ് പരാതിക്ക് ആധാരമായ പരാമർശം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.