വേലൂർ പഞ്ചായത്തിലെ പതിനേഴുപേരടക്കം 28 പേർ ഇടിമിന്നലില്‍ വെന്തുമരിച്ച കടപ്പാറ ദുരന്തത്തിന്‍റെ സ്മരണകള്‍ ഉള്‍ക്കൊണ്ട് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കടപ്പാറ ദുരന്തസ്മരണാഞ്ജലി സംഘടിപ്പിച്ചു
50 വർഷങ്ങള്‍ക്കു മുൻപാണ് വേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മംഗലം ഡാമിന്‍റെ അരികിലുള്ള കടപ്പാറ കുന്നിലേക്ക് മരച്ചീനി നടുന്നതിനായി നിരവധിപേർ പോയത്. പെട്ടന്നുണ്ടായ ഇടിമിന്നലേറ്റ് പാഡി കത്തിയാണ് നിരവധിപേർ മരിച്ചത്. സംഭവത്തില്‍ 28 പേരുടെ ശരീരങ്ങള്‍ തിരിച്ചറിഞ്ഞതില്‍ 17 പേർ വേലൂർ പഞ്ചായത്തില്‍ നിന്നും ഉള്ളവരായിരുന്നു. മരിച്ചവരുടെ ശവശരീരങ്ങള്‍ അവിടെത്തന്നെ കൂട്ടിയിട്ട് കത്തിച്ചു.
ദുരന്തത്തിന്‍റെ 50-ാം വർഷം കഴിയുന്ന ഈ വേളയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടപ്രാർഥനയോടൊപ്പം 28 മെഴു കുതിരികള്‍ കത്തിച്ച് ഓർമകള്‍ പങ്കുവച്ചു. അനുസ്മരണയോഗത്തില്‍ പഞ്ചായത്തംഗം പി.എൻ. അനില്‍ മാസ്റ്റർ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. രാമചന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ദുരന്തത്തില്‍നിന്നും പിതാവിന്‍റെ സഹായത്താല്‍ രക്ഷപ്പെട്ട തണ്ടിലം സ്വദേശി സുമിത്ര തന്‍റെ അനു ഭവങ്ങള്‍ പങ്കുവച്ചു. വി.സി. ജോഷി, ടി.സി. ബാബു, കെ.കെ. ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ