ടിപ്പർ ലോറി ഇടിച്ച് 5 വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 448 പേർ.
2018 മുതൽ 2023 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം റൂറൽ മേഖലയിലാണു കൂടുതൽ മരണം. 41 അപകടങ്ങളിലായി 45 പേർ. തലസ്‌ഥാനത്തു കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 2 പേരാണ് ടിപ്പറിടിച്ചു മരിച്ചത്. ടിപ്പറുകൾക്കു പകൽ ഭാഗിക നിരോധനം ഏർപ്പെടുത്തി 2012 ഡിസംബർ 15നു ഉത്തരവിറങ്ങിയിരുന്നു.
രാവിലെ 8 മുതൽ 10 മണി വരെയും വൈകുന്നേരം 3 മുതൽ 5 മണിവരെയുമായിരുന്നു നിരോധനം. നിർമാണ മേഖലയെ ബാധിക്കുന്നു എന്ന പരാതി ഉയർത്തി ക്വാറി ഉടമകളും ടിപ്പർ ലോറി ഉടമകളുടെ സംഘടനയും രംഗത്തെത്തിയതോടെ നിരോധനം 9 മുതൽ 10വരെയും 4 മുതൽ 5 വരെയുമാക്കി ചുരുക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ