ടിപ്പർ ലോറി ഇടിച്ച് 5 വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 448 പേർ.

2018 മുതൽ 2023 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം റൂറൽ മേഖലയിലാണു കൂടുതൽ മരണം. 41 അപകടങ്ങളിലായി 45 പേർ. തലസ്‌ഥാനത്തു കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 2 പേരാണ് ടിപ്പറിടിച്ചു മരിച്ചത്. ടിപ്പറുകൾക്കു പകൽ ഭാഗിക നിരോധനം ഏർപ്പെടുത്തി 2012 ഡിസംബർ 15നു ഉത്തരവിറങ്ങിയിരുന്നു. 

രാവിലെ 8 മുതൽ 10 മണി വരെയും വൈകുന്നേരം 3 മുതൽ 5 മണിവരെയുമായിരുന്നു നിരോധനം. നിർമാണ മേഖലയെ ബാധിക്കുന്നു എന്ന പരാതി ഉയർത്തി ക്വാറി ഉടമകളും ടിപ്പർ ലോറി ഉടമകളുടെ സംഘടനയും രംഗത്തെത്തിയതോടെ നിരോധനം 9 മുതൽ 10വരെയും 4 മുതൽ 5 വരെയുമാക്കി ചുരുക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.