കുരങ്ങ് ശല്യത്തിൽ വലഞ്ഞ് മലയോര കർഷകർ.

വടക്കാഞ്ചേരി: കാലാവസ്ഥ വ്യതിയാനവും കുരങ്ങ് ശല്യവും മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭയിൽപ്പെട്ട അകമല, കുഴിയോട്, ചേപ്പലക്കോട് മേഖലയിലെ സാധാരണക്കാരായ മലയോര കർഷകർ. പ്ലാവിൽ ചക്കയും മാവിൽ മാങ്ങയും മറ്റു ഫല വൃക്ഷങ്ങളും നിറയെ കായ്ച്ചാലും ഉടമസ്ഥരായ കർഷകർക്ക് അതൊന്നും അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ മേഖലയിൽ സംജാതമായിട്ടുള്ളത്. ചക്ക വിരിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴേക്കും കുരങ്ങുകൾ കൂട്ടത്തോടെ വന്നു പറിച്ചു കളയുകയാണ് ചെയ്യുന്നത്. 

നാലും അഞ്ചും മാവുള്ളവർക്ക് പോലും ഒരു മാങ്ങാ ചമ്മന്തി അരയ്ക്കാൻ മാങ്ങ കിട്ടാത്ത അവസ്ഥയാണ് വന്നുപെട്ടിരിക്കുന്നത്. പയറും വെണ്ടക്കയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്ന ഇടങ്ങളിൽ കർഷകർ രാപ്പകൽ കാവൽ ഇരിക്കേണ്ട അവസ്ഥയാണ്. എള്ള് വിതച്ച പാടങ്ങളിൽ പൂ വരാൻ തുടങ്ങുമ്പോഴേക്കും മയിൽശല്യം ദിനംപ്രതി വർധിച്ചിരിക്കുകയാണ്. വനംവകുപ്പിന് വിവരം അറിയിച്ചാൽ യാതൊരു പ്രതികരണവും ഇല്ലെന്നു മാത്രമല്ല കാലാന്തരങ്ങളിൽ ഈ മേഖലയിലെ താമസക്കാർ മറ്റു ഇടങ്ങളിലേക്ക് മാറേണ്ടി വരും എന്നാണ് ഉദ്യോഗസ്ഥ പ്രമാണികൾ പുച്ഛഭാവത്തിൽ പറയാതെ പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.