താരമായി പ്ലാസ്റ്റിക് മരം

വടക്കാഞ്ചേരി :പാഴ് വസ്തുക്കൾ വലിച്ചെറിയപ്പെടേണ്ടവയല്ല, മികച്ച കലാസൃഷ്ടിയിലൂടെ പുനരുപയോഗിക്കാൻ കഴിയുന്നവയാണെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. തിരുത്തിപറമ്പ് സെൻറ് ജോസഫ് പള്ളി അങ്കണത്തിലാണ് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ച് പ്ലാസ്റ്റിക് കുപ്പി കൊണ്ട് തീർത്ത മനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കിയിട്ടുള്ളത്. വടക്കാഞ്ചേരി നഗരസഭയിലെ ബോട്ടിൽ ബൂത്തുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയത്. തിരുത്തിപ്പറമ്പ് സ്വദേശികളും പ്ലസ് ടു വിദ്യാർത്ഥികളുമായ ആൽബിൻ ബിജു, ആൽവിൻ ബിജു, ലിവിൻ ജോയ്, ക്രിസ്റ്റോ ജോസഫ്, അഭിഷേക് എന്നിവരാണ് ഈ കലാസൃഷ്ടിക്ക് ജന്മം നൽകിയത്.

12 അടി ഉയരത്തിൽ വെള്ള നിറത്തിലുള്ള 1500 ഓളം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് തീർത്ത ക്രിസ്മസ് ട്രീ കാഴ്ചക്കും മനോഹരമാണ്. രണ്ട് ദിവസം കൊണ്ടാണ് ഈ കലാസൃഷ്ടി പിറവിയെടുത്തത്.പ്ലാസ്റ്റിക് വലിച്ചെറിയാതെ അവ പുനരുപയോഗിക്കാൻ കഴിയുമെന്ന നഗരസഭയുടെ സന്ദേശങ്ങളാണ് തങ്ങളിൽ ഇത്തരമൊരു ആശയം ഉടലെടുക്കാൻ പ്രചോദനമായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇത് സംബന്ധിച്ച അവബോധ ക്ലാസുകൾ വിദ്യാലയങ്ങളിലും നടത്തി വരാറുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നിരവധി വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും പള്ളി അങ്കണത്തിൽ നിരന്നിട്ടുണ്ടെങ്കിലും പാഴ്‌വസ്തുവായ പ്ലാസ്റ്റിക് കുപ്പിയിൽ നിർമ്മിച്ച ക്രിസ്മസ് മരമാണ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.  സാമ്പത്തിക ലാഭത്തോതോടൊപ്പം നാടിനു വലിയൊരു സന്ദേശവും നൽകാൻ ഈ കലാസൃഷ്ടിക്ക് കഴിഞ്ഞു. കൂടാതെ ഇനിയൊരു പാഴ്‌വസ്തു ആവാതെ തലയെടുപ്പോടെ ഉയർന്നുനിൽക്കാൻ ഈ പച്ചമരത്തിനായി എന്നതും പ്രത്യേകതയാണ്.

കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ച് സർവേഷന്റെ ഇത്തവണത്തെ സന്ദേശവും റെഡ്യൂസ് , റീയൂസ്, റീസൈക്കിൾ എന്നതാണ്. സ്വച്ഛ് സർവേക്ഷൻ സന്ദേശം ഇത്തരം കലാസൃഷ്ടികളിലൂടെ വിദ്യാർത്ഥികൾ വഴി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞതിൽ നഗരസഭയ്ക്കും അഭിമാനമുണ്ടെന്ന് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.