തെങ്ങുകൾ അനവധിയുണ്ട്; കറിക്കരയ്ക്കാൻ ഒരു തേങ്ങ പോലും കിട്ടാറില്ലെന്ന് മലയോര കർഷകർ.
വടക്കാഞ്ചേരി : തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ കേര കർഷകർ പറയാനാകാത്ത ഗതികേടിലാണ്. മൂന്നാലുകൊല്ലം മുൻപുവരെ വടക്കാഞ്ചേരി നഗരസഭയിൽപ്പെട്ട മങ്കര, ചേപ്പലക്കോട്, തൂമാനം, അകമല, കുഴിയോട്, പട്ടാണിക്കട് മേഖലകളിലെ പറമ്പുകളിൽ കപ്പയും ചേനയും ചേമ്പും പയറും കൂവയും കൃഷിചെയ്ത് സമൃദ്ധമായി വിളവെടുത്തിരുന്നു. ഇപ്പോൾ ആപറമ്പുകളിൽ നിന്ന് ഒരുകഷ്ണം കപ്പയോ ചെമ്പോ കറിവെക്കാൻ പോലും കിട്ടാറില്ല അത്രമാത്രം പന്നിശല്യമാണ് ഈ മേഖലയിൽ.
ഇരുട്ടിക്കഴിഞ്ഞാൽ ഇരുപതും മുപ്പതും പണികളാണ് കൂട്ടത്തോടെ വരുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ കർഷകരുടെ ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട് പന്നിശല്യത്തിനുപുറമെ ഇപ്പോൾ കർഷകരെ വലയ്ക്കുന്നത് മലയണ്ണാനും കാട്ടാനകളുമാണ് അമ്പത് തെങ്ങുവരെയുള്ള കേര കർഷകൻ പോലും കറിക്കരയ്ക്കാൻ ചന്തയിൽ നിന്നാണ് തേങ്ങ വാങ്ങുന്നത്. നാലും അഞ്ചും മലയണ്ണാനുകൾ വന്ന് തെങ്ങുകളിൽ കയറിക്കഴിഞ്ഞാൽ പിന്നെ പറമ്പിലെ തെങ്ങുകളിൽ നിന്ന് ഒരെണ്ണം പോലും അരയ്ക്കാൻ കിട്ടാറില്ലെന്ന് കർഷകർ പറഞ്ഞു.
കുറച്ചുനാളുകളായിട്ട് കാട്ടാനകൾ വന്ന് വലിയതെങ്ങുകളും കായ്ക്കാറായ ചെറിയ തെങ്ങുകളും കുത്തി മറിച്ച് നശിപ്പിക്കുന്ന അത്യന്തം ഭീകരമായ കാഴ്ചയാണ് കുഴിയോടും അകമലയിലും സ്ഥിരമായി കണ്ടുവരുന്നതെന്ന് ഇവിടുത്തെ തികച്ചും സാധാരണക്കാരായ കർഷകർ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ