കപ്പൽ അപകടത്തെ തുടർന്ന് എന്തൊക്കെ പരിസ്ഥിതി ആഘാതമാണ് ഉണ്ടായിട്ടുള്ളതെന്ന് ഹൈക്കോടതി.
കൊച്ചി: കപ്പൽ അപകടത്തെ തുടർന്ന് കണ്ടെയ്നറുകൾ കടലിൽ വീണ് പരിസ്ഥിതിക്ക് എന്തൊക്കെ ആഘാതങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. അപകടത്തെ തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി സംസ്ഥാന സർക്കാരിനോട് ചോദ്യം ഉന്നയിച്ചത്.
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബണൈറ്റാണ് അടങ്ങിയിരിക്കുന്നത്. വെള്ളവുമായി കൂടി ചേർന്നാൽ തീപിടുത്തത്തിന് സാധ്യതയുണ്ട്. 87 കണ്ടെയ്നറുകളിൽ തടിയും തടി ഉൽപ്പന്നങ്ങളുമാണ്. ആറ് കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പാണ്. 71 കണ്ടെയ്നറുകൾ കാലിയാണ്. മറ്റു ചിലതിൽ ഭക്ഷ്യവസ്തുക്കളാണ്. കപ്പൽ കമ്പനിയാണ് കസ്റ്റംസിന് കണ്ടെയ്നറുകളെ പറ്റി വിവരങ്ങൾ നൽകിയത്.
പരിസ്ഥിതി ആഘാതം എത്രത്തോളം ഉണ്ടെന്നും കപ്പൽ അപകടത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ വ്യക്തമായ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ