ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അധ്യാപിക പുഴയിലേക്കു ചാടി ജീവനൊടുക്കി.

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിൻ്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു ഇന്നലെ വൈകുന്നേരം 6.45ന് പുഴയിലേക്കു ചാടിയത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ 3 മണിക്കൂറിനു ശേഷം രാത്രി 9.30ന് 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞറളക്കടവ് പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നിലമ്പൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു ട്രെയിൻ റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേക്കു ചാടുകയായിരുന്നു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വർഷമായി ഗവ. സ്‌കൂൾ അധ്യാപികയായ ഇവർ 3 ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിലേക്കു സ്ഥലംമാറിയെത്തിയത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ചെറുതുരുത്തിയിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണു പുഴയിലേക്കു ചാടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.