തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രൊഫസറുടെ വീട്ടിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

അത്താണി: തൃശ്ശൂർ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ  പ്രൊഫസറുടെ വീട്ടിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് ആറിന് ആരംഭിച്ച മിന്നൽ പരിശോധന ഒന്നരമണിക്കൂറിലേറെ നീണ്ടുനിന്നു. പരിശോധനയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഡോക്ടറിൽനിന്ന് 7700 രൂപയും കണ്ടെടുത്തു. ഇതിനു മുൻപും ഈ ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് പിടികൂടിയിരുന്നു.നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. ഈ ഉത്തരവുകൾ നിലനിൽക്കുമ്പോൾ തന്നെ പല സർക്കാർ ഡോക്ടർമാരും ഒളിഞ്ഞും തെളിഞ്ഞും പ്രാക്ടീസുകൾ നടത്തുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.