തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. സമരത്തിൽനിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികൾ വേതനം വർധിപ്പിച്ചതോടെയാണിത്.
ഈ ആശുപത്രികളിൽ 50 ശതമാനം ഇടക്കാലാശ്വാസം നൽകാൻ ധാരണയായി. വേതനം 20 ശതമാനം വർധിപ്പിച്ചു. 24 ആശുപത്രികളിൽ സമരം തുടരും. ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നഴ്‌സുമാർ പണിമുടക്കും. സൂചനാ പണിമുടക്കാണ്. ആവശ്യം വന്നാൽ സമരം അനിശ്ചിത കാലത്തേക്ക് നീട്ടും. മറ്റ് ജില്ലകളിലും വേതന വർദ്ധനവിനായി സമരം നടത്തും. സ്വകാര്യ ആശുപത്രികൾ ഓരോ രോഗിയിൽ നിന്നും നഴ്‌സിങ് ഫീസ് ഈടാക്കാറുണ്ട്. എന്നാൽ അതൊന്നും നഴ്‌സുമാർക്ക് നൽകില്ല. ഈ കൊള്ള കൂടിയാണ് സമരം ചർച്ചയാക്കുന്നത്.
0 അഭിപ്രായങ്ങള്‍