കർക്കടക വാവു ബലിദർപ്പണം : കനത്ത സുരക്ഷയൊരുക്കി തൃശ്ശൂർ റൂറൽ പോലീസ്.

ക്രമസമാധാന പാലനത്തിനായി 500 പോലീസ് ഉദ്യോഗസ്ഥരെയാണ്  നിയോഗിച്ചിട്ടുള്ളത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ  നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ്.പി.ആർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി  എന്നിവരുടെ മേൽനോട്ടത്തോട്ടിൽ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങളാണ് വിശ്വാസികൾക്ക് സുരക്ഷിതമായി ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി  ഒരുക്കിയിരിക്കുന്നത്.

 ബലിതർപ്പണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും മതിയായ വെളിച്ചം, മുന്നറിയിപ്പ് ബോർഡുകൾ, മൈക്കിലൂടെയുള്ള സുരക്ഷാ അറിയിപ്പുകൾ, ഉയർന്ന സ്ഥലത്ത് നിന്ന് പുഴയിൽ ആരെങ്കിലും ഇറങ്ങുന്നുണ്ടോ എന്ന് നീരിക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, സ്കൂബാ സംഘം, രക്ഷാപ്രവർത്തന സംഘവും, ആബുലൻസ് എന്നിവ ഉണ്ടാകുമെന്ന് പോലീസ് ഉറപ്പ് വരുത്തിയിട്ടുണ്ട്. 

 ബലിതർപ്പണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും, ഗതാഗത തടസ്സമില്ലാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും മറ്റ് സ്ഥലങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ സൗമ്യ.ഇ.യു, സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ. രമ്യ കാർത്തികേയൻ എന്നീവരുടെ നേതൃത്ത്വത്തിൽ കൂടുതൽ വനിതാ പോലീസിനെയും കൂടാതെ രണ്ട് പിങ്ക് പോലീസ് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  ബലി തർപ്പണം നടക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും  ആവശ്യമായ മുന്‍കരുതലോടെയുള്ള കർശനമായ പോലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

 തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, മാള, ആളൂർ, ചാലക്കുടി, കൊരട്ടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി, കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി എന്നീ  പോലീസ് സ്റ്റേഷൻ പരിധികളായി 87 സ്ഥലങ്ങളിലാണ് ബലിദർപ്പണ ചടങ്ങുകൾ നടക്കുന്നത്.

 കർക്കിടകവാവ് നോടനുബന്ധിച്ച് 24.07.25 തീയതി  പുലർച്ചെ 12.30 മണി മുതൽ രാവിലെ 10.00 മണിവരെ ബലിതർപ്പണം നടക്കുന്നത് എങ്കിലും 23 ന് അർദ്ധരാത്രി മുതൽ വിശ്വാസികൾ ബലിതർപ്പണ ചടങ്ങുകൾക്കായി  വിവിധ കേന്ദ്രങ്ങളിൽ എത്തി തുടങ്ങും. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപുഴ മന്ദാരംകടവ്, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൂടപ്പുഴ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാര എന്നീ സ്ഥലങ്ങളിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള കൂടുതൽ വിശ്വാസികൾ എത്തിച്ചേരുന്നത്. 

കഴിഞ്ഞവർഷം 20,000 ത്തോളം പേർ ബലിതർപ്പണം നടത്തിയതയാണ് വിവരം. ഈ വർഷം 25,000 ത്തോളം ആളുകൾ ബലിതർപ്പണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബലിതർപ്പണ കേന്ദ്രങ്ങളിൽ വളരെയധികം ബഹുജനതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യമായതിനാൽ പുഴകളിൽ ശക്തമായ ഒഴുക്കുള്ളതിനാലും കടലിൽ അതി ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നതിനാലും വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി പുഴയിലും കടലിലും ഇറങ്ങുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുളളതെന്നും തൃശൂർ റൂറൽ പോലീസിൻ്റെ അറിയിപ്പിൽ പറയുന്നു. 


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍