യു.ഡി.എഫ് നിലമ്പൂരിലെ ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എ. വിജയരാഘവൻ.

നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് സ്വീകാര്യത  വർദ്ധിക്കുകയാണ്. അത് കണ്ട് പരിഭ്രാന്തരായി യു.ഡി.എഫ് നേതാക്കൾ പല നീചതന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റ ഭാഗമായാണ് യു.ഡി.എഫ് നിലമ്പൂരിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നത്. മലപ്പുറം ജില്ല രൂപീകരിക്കുവാൻ ഇ.എം.എസിൻ്റെ മന്ത്രിസഭ തീരുമാനിച്ചപ്പോൾ അതിനെതിരെ പ്രവർത്തിച്ചവരാണ് കോൺഗ്രസുകാർ. മലപ്പുറം ജില്ല രൂപീകരിച്ചാൽ ആ നാട് പാക്കിസ്ഥാനായി തീരും എന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞത് ചരിത്രരേഖകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഒരുകാലത്തും എൽ.ഡി.എഫും സി.പി.എമ്മും വർഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എക്കാലത്തും പുരോഗമനാശയങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് കേരള നിയമസഭയിൽ എത്തുമെന്നും സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.