മാലിന്യം നിറഞ്ഞു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കി കുടുംബശ്രീ കൃഷി ഇറക്കുന്നു.

എരുമപ്പെട്ടി: കരിയന്നൂരിൽ കാടുപിടിച്ച് മാലിന്യം നിറഞ്ഞു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കി കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ഇറക്കുന്നു. ചുങ്കത്ത് തോമസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വീടിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം നിറഞ്ഞും കാടുമുടിയും കിടന്നിരുന്നതിനെതിരെയാണ് തോമസ് മുഖ്യമന്ത്രിക്ക്  പരാതി നൽകിയിരുന്നത്. പോലീസ് അന്വേഷണം നടത്തി മാലിന്യം തള്ളിയവർക്കെതിരെ നടപടിയും എടുത്തിരുന്നു. ഇവിടെ രാപ്പകൽ ഭേദമന്യേ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രവുമാണ്. അടുത്തിടെ പറമ്പിൽ വലിയതോതിൽ തീപിടുത്തവും ഉണ്ടായിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് കൃഷി നടത്താൻ തോമസ് തീരുമാനമെടുത്തത്. എരുമപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി പറമ്പ് ഉടമയോട് സംസാരിച്ച് കുടുംബശ്രീക്ക് കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് നടപടിയെടുക്കുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.