നാലുവയസുകാരി കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന അമ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: ആലുവായിൽ സ്വന്തം കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന അമ്മയെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിന്റെ വിശദമായി അന്വേഷണത്തിനായി അമ്മ സന്ധ്യയെ ഏഴു ദിവസത്തെ  കസ്റ്റഡിയിൽ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ആലുവ മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കൊലചെയ്യപ്പെട്ട കുഞ്ഞ് രണ്ടു വർഷക്കാലമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. 

റിപ്പോർട്ടിനെ തുടർന്ന് പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പുറത്തുവന്നതോടെ കുഞ്ഞിൻറെ പിതാവും നാട്ടുകാരും കടുത്ത മാനസിക സംഘർഷത്തിലാണ്. ഇത്രയും മനുഷ്യത്വ രഹിതമായ പ്രവർത്തി ചെയ്ത കുഞ്ഞിൻറെ പിതാവിൻറെ സഹോദരന് കടുത്ത ശിക്ഷ നൽകണമെന്ന് കേസ് അന്വേഷണത്തിന് എത്തിയ  പോലീസുകാരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.