തൃശൂരിൽ കനത്ത മഴയിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി.

തൃശൂർ: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കു പ്രകാരം 4 വീടുകൾ പൂർണമായും 177 വീടുകൾ ഭാഗികമായും തകർന്നു. വ്യാഴാഴ്‌ച പെയ്‌ത കനത്ത മഴയിൽ മാത്രം ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചു വരെ 7 ക്യാംപുകൾ തുറന്നിട്ടുണ്ട്. 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 17 കുട്ടികൾ ഉൾപ്പെടെ 64 പേർ ക്യാംപുകളിലുണ്ട്. 

കെഎസ്ഇബിക്ക് തൃശൂർ സർക്കിളിൽ 1162 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുട സർക്കിളിൽ 1798 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. ആകെ നഷ്‌ടം 2960.3 ലക്ഷം രൂപ. 748.82 ലക്ഷം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 689.94 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. ജില്ലയിലെ 3821 കർഷകർക്കാണ് മഴക്കെടുതിയിൽ നഷ്‌ടമുണ്ടായത്. 13.78 ലക്ഷം രൂപയുടെ കേടുപാടുകൾ പൊതുമരാമത്ത് വകുപ്പ് റോഡുകൾക്കും സംഭവിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.