നെഞ്ചു രോഗ ആശുപത്രിയിലെ കാൻറീൻ പൂട്ടി; കാൻസർ രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിൽ.
മുളങ്കുന്നത്തുകാവ് : ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നെഞ്ചു രോഗാശുപത്രിയിലെ കാൻറീൻ കരാർ കാലാവധി തീർന്നതിനെ തുടർന്ന് പൂട്ടി; ക്യാൻസർ രോഗികളും ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഇതോടെ ദുരിതത്തിലായി. കിടത്തി ചികിത്സയിൽ ഉള്ള രോഗികൾക്ക് ആവശ്യമായ ചൂടുവെള്ളം ഈ കാന്റീനിൽ നിന്നായിരുന്നു സൗജന്യമായി നൽകിയിരുന്നത്. ഇതിന് പുറമേ രാവിലെ സൗജന്യ കഞ്ഞിയും ഇവർ നൽകിയിരുന്നു. കാൻറീൻ പൂട്ടിയതോടെ ആശുപത്രിക്ക് പുറത്തുപോയി ഭക്ഷണം വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. അതേസമയം പണം നൽകിയാലും ചൂട് വെള്ളം പുറത്തുനിന്ന് കിട്ടാനുമില്ല.
കരാർ കാലാവധി തീരുന്നതിനു മുൻപേ ടെൻഡർ വിളിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ