തൃശ്ശൂർ പൂര വിളംബരത്തിന് ഇത്തവണയും തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാർ.

തൃശ്ശൂർ : പൂര വിളംബരത്തിന് ഇത്തവണയും തിടമ്പേറ്റുന്നത്   കൊച്ചിൻ ദേവസ്വം ബോർഡിൻറെ എറണാകുളം ശിവകുമാറാണ്. നെയ്തല കാവിലമ്മയുമായി എത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതിൽ   തുറന്നിടുന്നതോടെയാണ് തൃശൂർ പൂരത്തിന് വിളംബരം ആകുക. ഇത് ആറാം വർഷമാണ് എറണാകുളം ശിവകുമാർ പൂരം വിളംബരത്തിന് എത്തുന്നത്. ഘടക പൂരം ആഘോഷ കമ്മിറ്റികളുമായി കൊച്ചിൻ ദേവസ്വം ബോർഡ് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

പൂരങ്ങൾക്കുള്ള സഹായധനം പൂരം കൊടിയേറ്റത്തിന് മുൻപായി വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. സമയക്രമങ്ങളിൽ കൃത്യത പാലിക്കും. ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഘടകക്ഷേത്രങ്ങൾക്ക് നിത്യ ചടങ്ങുകൾക്കുള്ള ആനകളെ നൽകുന്നതിനും തീരുമാനമായി. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.രവീന്ദ്രൻ അധ്യക്ഷനായി. ബോർഡ് അംഗം കെ.പി അജയൻ, ദേവസ്വം സെക്രട്ടറി ബി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽകുമാർ, അസിസ്റ്റൻറ് കമ്മീഷണർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ഘടക പൂരങ്ങളായ കുറ്റൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, കാരമുക്ക്, കണിമംഗലം, പനമുക്കുംപ്പിള്ളി ക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.