തൃശ്ശൂർ പൂരം പ്രതിസന്ധി തീർക്കാൻ മുഖ്യമന്ത്രി ഉണ്ടാക്കിയ ഉടമ്പടി നടപ്പാക്കൽ വൈകുന്നു. ഒത്തുതീർപ്പുവ്യവസ്ഥ ഹൈക്കോടതിയെ അറിയിക്കുമെന്നു പറഞ്ഞെങ്കിലും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അതുണ്ടായില്ല.
ഇത്തവണകൂടി വിവരം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ പൂരം പ്രതിസന്ധി വീണ്ടും രൂക്ഷമാകും. ഡിസംബർ 29-ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുമായി ചർച്ചനടത്തിയത്. അതിനുശേഷം ജനുവരി നാലിന് ഈ കേസ് ൈഹക്കോടതി പരിഗണിച്ചിരുന്നു. അന്ന് ഒത്തുതീർപ്പിനെക്കുറിച്ച് സർക്കാർ കോടതിയെ അറിയിച്ചില്ല. ഇന്നുവീണ്ടും കോടതി ഈ കേസ് പരിഗണിക്കുന്നുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍