കൊച്ചി: കേരളതീരത്തുണ്ടായ രണ്ട് കപ്പൽ അപകടത്തെ തുടർന്ന് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചതിന് തുടർന്നാണ് കോടതി അമിക്കസ്സ് ക്യൂറിയെ നിയോഗിച്ചത്. കപ്പൽ അപകടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒട്ടും അലംഭാവമില്ലാതെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ വലിയ ഭവിഷത്തുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കപ്പൽ അപകടങ്ങൾ മൂലം പരിസ്ഥിതിക്ക് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും കേസിന്റെ കാര്യങ്ങളിൽ കോടതിയെ സഹായിക്കാനും ആണ് അമിക്കസ്സ് ക്യൂറിയെ നിയമിച്ചിട്ടുള്ളത്. അർജുൻ ശ്രീധറിനെയാണ് അമിക്കസ്സ് ക്യൂറിയായി നിയമിച്ചിട്ടുള്ളത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍