തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് കോൺ ഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇതിൻ്റെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്തിൽ ചരിത്ര വസ്‌തുതകളെ വളച്ചൊടിക്കുന്നുവെന്നും പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരൻ എന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നേറുമ്പോൾ സി.പി.ഐ.എം അന്ന് പറഞ്ഞത് 6000 കോടി രൂപയുടെ കടൽ കൊള്ള എന്നാണ്. ഇന്ന് അവർ പറയുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തന മികവുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാൻ കഴിഞ്ഞതെന്നാണ്. സാമാന്യ ബോധമുള്ള ഏതൊരു കേരളീയനും അറിയാം, ഉമ്മൻചാണ്ടി നയിച്ച യു.ഡി.എഫ് സർക്കാരാണ് പിണറായി സർക്കാരിനെക്കാൾ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പണിയെടുത്തതെന്ന് യു.ഡി.എഫ് നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍