കേച്ചേരി-ചൂണ്ടൽ ഭാഗത്തെ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തു

കേച്ചേരി: തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാനപാതയിൽ നിർമാണം ഏതാണ്ട് പൂർത്തിയായ കേച്ചേരി-ചൂണ്ടൽ ഭാഗത്തെ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ രാവിലെ 10.30 മുതലാണ് കേച്ചേരിൽ നിന്ന് വാഹനങ്ങൾ ചൂണ്ടൽ ഭാഗത്തേക്ക് കടത്തിവിട്ടു തുടങ്ങിയത്. റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഒറ്റവരിയിലാണ് ഇവിടെ ഗതാഗതം നടന്നിരുന്നത്. സംസ്ഥാനപാതയിൽ കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ 6 കലുങ്കുകളുടെ നിർമാണം പൂർത്തിയായി. മഴ ശക്‌തമായതിനാൽ പാറന്നൂർ മുതൽ ചൂണ്ടൽവരെയുള്ള ഭാഗത്തെ 600 മീറ്ററോളം ദൂരം ടാറിങ് പൂർത്തിയാകാനുണ്ട്. മഴ മാറിയാൽ രണ്ടു ദിവസം കൊണ്ട് ടാറിങ് പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.

മഴുവഞ്ചേരി മുതൽ കേച്ചേരി വരെയുള്ള ഭാഗത്തെ 3 കലുങ്കുകളുടെ നിർമാണം ഇനി പൂർത്തിയാകാനുണ്ട്. ഇവിടെ റോഡിന്റെ ടാറിങ് ഏതാണ്ട് പൂർത്തിയായി. റോഡിലെ ടാറിങ് പൂർത്തിയായ മുണ്ടൂരിലും വിലങ്ങനിലും കലുങ്കുകളുടെ നിർമാണം പൂർത്തിയായിട്ടില്ല. മുതുവറ സെൻ്റർ മുതൽ പുഴയ്ക്കലിലെ പുതിയ പാലം വരെയുള്ള ഒരു ഭാഗത്തെ കോൺക്രീറ്റിങ് പുരോഗമിക്കുന്നു. ഇവിടെ 820 മീറ്റർ ദൂരമാണ് റോഡ് കോൺക്രീറ്റിങ് നടത്തുന്നത്. ഒരു ഭാഗത്തെ 820 മീറ്റർ ദൂരം റോഡ് കോൺക്രീറ്റിങ് 31ന് മുൻപ് തീർക്കാനാണ് കെ.എസ്.ടി.പി അധികൃതരുടെ നീക്കം. പുഴയ്ക്കൽ ഭാഗത്തെ പാലത്തിൻ്റെ ഒരു ഭാഗത്തെ നിർമാണവും പുരോഗമിക്കുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.