ചാലിശ്ശേരിയിലെ മുട്ടിപ്പാലം പൊളിച്ചുമാറ്റി.

കുന്നംകുളം: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചാലിശ്ശേരിയിലെ മുട്ടിപ്പാലം പൊളിച്ചുമാറ്റി. രണ്ടുകോടി  ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഈ മേഖലയിലെ ഗ്രാമീണരെ  സംബന്ധിച്ചിടത്തോളം ഏറെ ഗൃഹാതുരത്വം ഉണർത്തുന്നതാണ് മുട്ടിപ്പാലം. സ്കൂളുകളിലേക്കും ചാലിശ്ശേരി അങ്ങാടിയിലേക്കും എളുപ്പത്തിൽ എത്തണമെങ്കിൽ മുട്ടിപ്പാലത്തിലൂടെയുള്ള യാത്രയായിരുന്നു ഏക ആശ്രയം. ഇവിടുത്തെ യുവാക്കളും മധ്യവയസ്കരും പലപ്പോഴും ഏറെനേരം ചിലവഴിച്ചിരുന്നത് ഈ പാലത്തിലാണ്. വർഷക്കാലത്ത് വെള്ളത്തിൻറെ കുത്തൊഴുക്ക് കാണാനും വേനൽക്കാല സായാന്ഹങ്ങളിൽ വയലുകളുടെയും ഗ്രാമത്തിന്റെയും ഭംഗി ആസ്വദിക്കാനും  നിരവധി മനുഷ്യരാണ് നിത്യവും മുട്ടിപ്പാലത്തിന് സമീപം എത്താറ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.