വിമുക്‌ത ഭട കോളനി റോഡിൽ വന്യമൃഗ ഭീഷണി.

അതിരപ്പിള്ളി: വിമുക്‌ത ഭട കോളനി റോഡിൽ വന്യമൃഗ ഭീഷണി. പഞ്ചായത്ത് ഓഫിസിനു സമീപമാണ് കാഴ്ച്‌ച മറച്ച് വഴിയിലേക്ക് കാടും പടലും വളർന്ന് നില്കുന്നത്. ഏത് സമയത്തും കാടും പടലിനുമുള്ളിൽ വന്യമൃഗംങ്ങളുടെ ക്യാമ്പ് ആണ്. ഇതോടെ നാട്ടുകാർ ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കി. വെറ്റിലപ്പാറ ഗവ.സ്‌കൂളിന്റെ പിറകിലും ആന, കാട്ടുപോത്ത്, പന്നി, മാൻ, കുറുക്കൻ നിന്നാൽ കാണാൻ കഴിയാത്ത വിധത്തിലാണ് കാട് വളർന്ന് നില്കുന്നത്.  ഒരുവർഷമായി  വിമുക്‌ത ഭട കോളനി വക ഭൂമിയിൽ കാട്  വെട്ടി തെളിക്കാറില്ലെന്ന്  നാട്ടുകാർ പറഞ്ഞു. 

നിരന്തരം കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമാണിത്. പുഴ കടന്ന് വരുന്ന കാട്ടാനകൾ രാത്രി ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങും. തിരിച്ച് പോകാൻ കഴിയാത്ത മൃഗങ്ങൾ കോളനി പറമ്പിലും ആളൊഴിഞ്ഞ കൃഷിയിടങ്ങളിലുമായാണ് പകൽ തങ്ങുന്നത്. ഇവയുടെ ശല്യം മൂലം കാർഷിക വിളകൾ ഒന്നും തന്നെ വച്ച് പിടിപ്പിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.