നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണെന്നു കേരളം തിരിച്ചറിയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തൃശൂർ : ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നൂറു രൂപ വേതനം വർധിപ്പിക്കാൻ കഴിയാത്ത, കടംവാങ്ങാതെ മുന്നോട്ടുപോകാൻ കഴിയാത്ത സംസ്‌ഥാന സർക്കാരാണ് 100 കോടി രൂപ ചെലവിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നു ബി.ജെ.പി സംസ്ഥഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വികസിത കേരളം കൺവൻഷനുകൾക്കു തൃശൂരിൽ തുടക്കമിടുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയും ഇന്ത്യയ്ക്കു ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ, കേരളത്തിലെ സ്ഥിതിക്കു മാത്രം മാറ്റമില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു ശമ്പളമില്ല. ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്. ദേശീയപാതയുടെ നിർമാണം മാത്രമാണ് ആകെ എടുത്തു പറയാനുള്ളത്.
അതാണെങ്കിൽ കേന്ദ്രസർക്കാർ നടത്തുന്നതുമാണ്. മാറ്റം ആഗ്രഹിച്ച ജനങ്ങൾക്കു മോദി മാറ്റം നൽകി. വികസിത ഭാരതം ഉണ്ടാകുമ്പോൾ വികസിത കേരളവും ഉണ്ടാകണം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണെന്നു കേരളം തിരിച്ചറിയണമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂരിലെയും കൊടുങ്ങല്ലൂരിലെയും കൺവൻഷനുകളിൽ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ