പതിനാറ് വർഷത്തിന് ശേഷം കൊമ്പൻ ശങ്കരനാരായണൻ വിളക്കിനെഴുന്നള്ളി.

ഗിരുവായൂർ : ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ  ശ്രീഗുരുവായൂരപ്പ സവിധത്തിലെത്തി. ശ്രീഗുരുവായൂരപ്പനെ വണങ്ങി, രാത്രി വിളക്കിന് എഴുന്നെള്ളി. 16 വർഷമായി ദേവസ്വം ആനത്താവളത്തിലാണ് ശങ്കരനാരായണൻ.   തൃശൂർ പൂരം എഴുന്നള്ളിപ്പിന് പോയതാണ്. വിരണ്ട് ഓടിയതോടെ ശങ്കരനാരായണന്  പിന്നെ കെട്ടുതറി വാസമായി.

 പാപ്പാൻമാരായ കെ.എസ് സജി ,സജി കെ.വി, ഷിബു എന്നിവരുടെ പരിശ്രമത്തിലാണ് ശങ്കരനാരായണൻ വീണ്ടും സജീവമായത്.  പാപ്പാൻമാർക്ക്  പിന്തുണയുമായി ദേവസ്വം ഭരണസമിതിയും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ജീവധനം ഡി.എ. കെ.എസ് മായാദേവിയും  ജീവനക്കാരും കൂടെ ചേർന്നു. ഇന്നലെ രാത്രി വിളക്കിന് ശങ്കരനാരായണൻ ശ്രീ ഗുരുവായൂരപ്പ ദാസനായി. ഇനി ശീവേലി എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പിലാണ് ശങ്കരനാരായണൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.