മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത് ആശുപത്രിയിൽ അക്രമം നടത്തിയ കേസിലെ പ്രതിയെ പിടികൂടി.

ത്യശ്ശൂർ: ഇക്കഴിഞ്ഞ ബുധനാഴ്ച ത്യശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്വാഷാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്ത ശേഷം പ്രൊസീജിയർ റൂമിന്റെ ഡോർ തല്ലി തകർത്ത് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയായ ചിറ്റിലപ്പിള്ളി സ്വദേശി സുധീഷ് ആണ് മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായത്. സുധീഷ് ത്യശ്ശൂർ ഈസ്റ്റ്, വെസ്റ്റ്, പേരാമംഗലം സ്റ്റേഷനുകളിലെ വിവിധ കേസുകളിലെ പ്രതിയും അറിയപ്പെടുന്ന ക്രിമിനലുമാണ് എന്ന് പോലീസ് അറിയിച്ചു.


ഇക്കഴിഞ്ഞ ചൊവ്വാഴ്ച പേരാമംഗലത്തെ ബാറിൽ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിൽസയ്ക്കായി എത്തിയ സമയം പരിശോധിക്കാൻ ശ്രമിച്ച ഡോക്ടറെയാണ് കയ്യേറ്റം ചെയ്തത്. ഡോക്ടറുടെ പരാതിയിൽ ഡോക്ടറുടെ കയ്യേറ്റം ചെയ്തതിനും, പൊതുമുതൽ നശിപ്പിച്ചതിനും, ഹെൽത്ത് കെയർ ആക്ട് പ്രകാരവുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു.


സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു.C.L ൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘത്തിൽ എസ്.ഐ.സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, അമീർഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ധനീഷ്, രാഗേഷ്, ഹോംഗാർഡ് മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.