വടക്കാഞ്ചേരി നഗരസഭയിൽ ആരോഗ്യവിഭാഗം നൈറ്റ്‌ സ്‌ക്വാഡ് ആദ്യ ദിനം പിടികൂടിയത് 100 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ

വടക്കാഞ്ചേരി നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം തടയുന്നതിനും, രാത്രികാല ഭക്ഷണശാലകളിലെ ഡിസ്പോസിബിൾ ഉപയോഗം നിർത്തലാക്കുന്നതിനും  അനധികൃത മീൻ കച്ചവടങ്ങൾ  മുതലായവ കണ്ടെത്തി നടപടിയെടുക്കുന്നതിനും നൈറ്റ് സ്‌ക്വാഡ് പ്രവർത്തനമാരംഭിച്ചു . പ്ലാസ്റ്റിക് മിക്സ് ആയ പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തുടങ്ങിയവ 2016 ഖര മാലിന്യ സംസ്കരണ നിയമപ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾ  നിരോധിചിട്ട് ഉള്ളതുമാണ്. ഈ സാഹചര്യത്തിലും നിരവധി തട്ടുകടകളും മറ്റും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ  ഉപയോഗിക്കുന്നതായി അറിവ് ലഭിച്ചിരുന്നു.

 ഓട്ടുപാറ മത്സ്യ മാർക്കറ്റിൽ  മീൻ വില്പനയ്ക്ക് സൗകര്യമുണ്ടായിട്ടും അവിടെ ലൈസൻസ് എടുക്കാതെ അനധികൃതമായി  നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈകിട്ട് വാഹനത്തിൽ മീൻ കച്ചവടം നടത്തുകയും നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളിൽ  വിതരണം ചെയ്യുകയും ചെയ്യുന്ന കച്ചവടക്കാരുണ്ട്. രാത്രിയുടെ മറവിൽ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെയും പരാതികൾ നിലനിൽക്കുന്നുണ്ട് ഈ സാഹചര്യത്തിലാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ  ശ്രീ സാജു മാർട്ടിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം നൈറ്റ് സ്ക്വാഡ് രൂപീകരിച് പ്രവർത്തനം തുടങ്ങിയത്.

 ആദ്യദിനം തന്നെ  100 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു. അനധികൃതമായി മത്സ്യ വിപണനം നടത്തിയവരിൽ നിന്നും ത്രാസ് പിടിച്ചിടുകയും താക്കീത് നൽകുകയും ചെയ്തു. ഹോട്ടലുകളിൽ ഹെൽത്ത് കാർഡ്, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചു. അകമല മുതൽ അത്താണി വരെ ഏകദേശം 50 ഓളം കടകളിൽ പരിശോധന നടത്തിയതിൽ നിന്നാണ് 100 കിലോയ്ക്ക് അടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. അവർക്കെല്ലാം  പിഴ ഈടാക്കുന്നതിന്  നോട്ടീസ് നൽകുകയും  ചെയ്തു.നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്പെക്ടർ സിദ്ദിഖ്ഉൾ അക്ബറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ജീവനക്കാരാണ് പരിശോധന നടത്തിയത്.

 നൈറ്റ് സ്‌കോഡിന്റെ പ്രവർത്തനം വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും  ക്യാരി ബാഗിനും ഡിസ്പോസിബിൾ ഗ്ലാസ് കൾക്കുംപകരം ബദൽ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമായിട്ടും അത് ഇപ്പോഴും ഉപയോഗിക്കുവാൻ മടിയുള്ള വ്യാപാരികൾ ഈ പ്രവണതയിൽ നിന്ന് പിന്മാറണമെന്നും  നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട്  സ്ഥാപനങ്ങൾ മുന്നോട്ടു പോകണമെന്നും  നഗരസഭാ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കെ വിജയൻ ,  കണ്ടീജന്റ് ജീവനക്കാരൻ ഗിരിജൻ കെ കെ, ഡ്രൈവർ പ്രമോദ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.