തൃശ്ശൂർ കോർപറേഷനിലെ അമൃത് കുടിവെള്ള പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച പരാതി ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചെന്നും കേന്ദ്രസർക്കാർ.

 രാജ്യസഭയിൽ ജെബിമേത്തർ എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര നഗര വികസന സഹമന്ത്രി കൗശൽ കിഷോറാണ് രേഖാമൂലം മറുപടി നൽകിയത്.  കേരള അമൃത് മിഷൻ ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.  50 കോടിയുടെ പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നുകാണിച്ച് കോർപറേഷന്റെ മുൻ സെക്രട്ടറി ആർ.രാഹേഷ്കുമാറാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർക്ക് കത്തയച്ചത്.  20 കോടിയുടെ ക്രമക്കേടിനു പുറമേ, ഗുരുതര ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍