തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുചൂണ്ടി പരിഭ്രാന്തി പരത്തിയ മുളയം സ്വദേശിയായ ജഗനെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
തൃശൂർ വിവേകോദയം സ്ക്കൂളിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തിയ പൂർവ വിദ്യർത്ഥി പിടിയിൽ.. മുളയം സ്വദേശി 19 വയസ്സുള്ള ജഗന്‍ ആണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. അതേസമയം പ്രതി മാനസിക ആസ്വാസ്ഥ്യം ഉള്ളയാളാണെന്ന് വീട്ടുകാര്‍ പോലീസിനോട് വ്യക്തമാക്കി. ഇതോടെ അതിക്രമിച്ചു കയറല്‍, ബഹളം വെക്കല്‍ തുടങ്ങിയ നിസ്സാര വകുപ്പുകള്‍ ചുമത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യം നല്‍കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി നിര്‍ദേശപ്രകാരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം..തൃശ്ശൂര്‍ നഗരത്തിലെ വിവേകോദയം സ്കൂളിൽ അതിക്രമിച്ച് കയറിയാണ് പൂർവ്വ വിദ്യാർത്ഥി ജഗന്‍ തോക്ക് ചൂണ്ടി ഭീതി പരത്തിയത്.ആദ്യം ഓഫീസ് റൂമിലേക്കും പിന്നീട് ക്ലാസ് മുറിയിലേക്കും അതിക്രമിച്ച് കയറിയാണ് തോക്ക് ചൂണ്ടി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത് . സംഭവമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തോക്ക് പരിശോധിച്ചതിൽ പെല്ലറ്റ് നിറക്കാവുന്ന എയർ ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസിന് വ്യക്തമായി. പരാക്രമത്തിനിടെ ഇയാള്‍ മൂന്ന് തവണ വെടിയുതിര്‍ത്തതായി സ്കൂളിലെ അധ്യാപകര്‍ പറഞ്ഞു..
അതേസമയം സ്കൂളില്‍ നടത്തിയ പരിശോധനയില്‍ വെടിയുതിര്‍ത്തതിന്‍റെ ലക്ഷണങ്ങളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല.നടന്നത് ഉണ്ടയില്ലാത്ത തോക്ക് ഉപയോഗിച്ച് നടത്തിയ ബ്ളാങ്ക് ഫയറിംങ്ങ് ആണെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തോക്ക് 1,200 രൂപയ്ക്ക് തൃശ്ശൂര്‍ എരിഞ്ഞേരി അങ്ങാടിയിലെ ആര്‍മറി ഷോപ്പില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.
രണ്ട് വർഷം മുന്‍പ് സ്കൂളിൽ അടിപിടി ഉണ്ടാക്കിയതിന്‍റെ പേരിൽ ജഗനെ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്‍റെ വെെര്യഗ്യമാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. അതേസമയം പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇതോടെ നിസ്സാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി നിര്‍ദേശപ്രകാരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ