ആനയെഴുന്നെള്ളിപ്പുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി

ആനയെഴുന്നെള്ളിപ്പുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി: പകൽ നേരത്തെ എഴുന്നെള്ളിപ്പ് 11നും 3നും ഇടയിൽ അനുവദിക്കില്ല; പുതിയ ഉത്സവങ്ങൾക്കും നിലവിലെ ഉത്സവങ്ങളിലെ ആനകളുടെ എണ്ണം കൂട്ടാനും അനുമതിയില്ല, ആനകൾ ഇടഞ്ഞ് കുഴപ്പമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഉത്സവ സംഘാടകർക്ക്.

ആനയെഴുന്നെള്ളിപ്പുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി നാട്ടാന നിരീക്ഷണ ജില്ലാ തല സമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലുള്ള ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതിയില്ല. പകൽ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ട് പോകാനും പാടില്ല. ആനകളിൽ നിന്ന് കുറഞ്ഞത് മൂന്നുമീറ്റർ അകലത്തിലേ ആളുകളെ നിർത്താവൂ. അകലം പാലിക്കാൻ ബാരിക്കേഡുകൾ ഒരുക്കണം. ഉത്സവക്കമ്മിറ്റിക്കാണ് ഇതിന്റെ പൂർണ ഉത്തരവാദിത്വം.

എഴുന്നള്ളിപ്പ് സമയത്ത് ആനകൾ തമ്മിൽ 1.5 മീ റ്റർ അകലം പാലിക്കണം. ദിവസം ആറു മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്. ദിവസം രണ്ടു തവണ യിൽ കൂടുതൽ ഒരേ ആനയെ എഴുന്നള്ളിക്കാനും പാടില്ല. ആനകളെ കുത്തിപ്പൊക്കി തലയുയർത്തിച്ച് നിർത്തരുത്. തല്ലുകയോ മറ്റ് ആയുധങ്ങൾ ഉപ യോഗിക്കുകയോ അരുത്. ആനയെ ഉപയോഗിക്കുന്ന ഉത്സവക്കമ്മിറ്റി 72 മണിക്കൂർ നേരത്തേക്ക് 25 ലക്ഷം രൂപക്ക് ഇൻഷുർ ചെയ്യണം.

കഴുത്തിൽ പേര് പ്രദർശിപ്പിക്കണം. എഴു ന്നള്ളിപ്പ് സമയത്ത് ഒന്നാംപാപ്പാൻ സമീപത്തുണ്ടാകണം. ആനകൾ ഇടഞ്ഞ് പ്രശ്നമുണ്ടാക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടത് ഉത്സവക്കമ്മറ്റികളാണെന്നും നിർദേശത്തിൽ പറയുന്നു. ആനകൾക്ക് വെള്ളവും ഭക്ഷണവും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തണം. തീവട്ടി ഉൾപ്പെടെയുള്ളവ ആനയ്ക്ക് ചൂടേൽക്കാത്തവിധം പിടിക്കണം.

എലിഫെൻ്റ് സ്ക്വാഡിൽ വെറ്ററിനറി ഡോക്ടറുടെ സേവനവും ഡേറ്റാബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാ ശസർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആനപ്പുറത്തിരുന്ന് പൂത്തിരി കത്തിക്കാനോ ലേസർലൈറ്റ് പോലെ പ്രകോപനമുണ്ടാക്കുന്നവ ഉപയോഗിക്കാനോ പാടില്ല. കോലത്തിലെ അലങ്കാരങ്ങൾമൂലം വലുപ്പവും കനവും കൂടുന്ന അവസ്ഥ ഉണ്ടാകരുതെന്നും നിർ ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.