സി.പി.എമ്മിനെ വെട്ടിലാക്കി 'പട്ടിക' പെരുകുന്നു.
തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ സി.പി.എം. കൂടുതൽ പ്രതിസന്ധിയിലേക്ക്. കേസിലെ പ്രധാന പ്രതി വെളപ്പായ സതീശൻ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിന് സതീശൻ പണം കൈമാറിയെന്നുമുള്ള പി.ആർ. അരവിന്ദാക്ഷന്റ വെളിപ്പെടുത്തലാണ് സി.പി.എമ്മിനെ കുരുക്കിലാക്കുന്നത്.
കരുവന്നൂർ കള്ളപ്പണക്കേസിൽ പതിനാലാം പ്രതിയാണ് സി.പി.എം. തൃശ്ശൂർ അത്താണി ലോക്കൽ കമ്മിറ്റി അംഗമായ പി.ആർ. അരവിന്ദാക്ഷൻ. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരേയൊരു രാഷ്ട്രീയനേതാവുമാണ്.
മുൻ എം.പി.ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അന്ന് അരവിന്ദാക്ഷനെ ചോദ്യംചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവരെ ചോദ്യംചെയ്‌തതോടെ അന്വേഷണം നിലച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും ചോദ്യംചെയ്യാൻ നോട്ടീസ് അയച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ