സി.പി.ഐ ചെലവ് ചുരുക്കി; ബിനോയി വിശ്വം അടക്കമുള്ള നേതാക്കൾ യാത്രകൾ തീവണ്ടിയിൽ ആക്കി.
കൊല്ലം : സി.പി.ഐ സംസ്ഥാന ജില്ലാ ഘടകങ്ങൾ ചെലവ് ചുരുക്കാൻ തീരുമാനമായി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ യാത്രകൾ പരമാവധി തീവണ്ടിയിൽ ആക്കി. സംസ്ഥാന ഓഫീസിലെ മൂന്നു കാറുകളുടെ ഉപയോഗം നിയന്ത്രിച്ചതു വഴി മൂന്നുമാസം കൊണ്ട് നാല് ലക്ഷം രൂപ ലാഭിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എം എൻ സ്മാരക നവീകരണത്തിന് 10 കോടിയും കൊട്ടാരക്കരയിലെ ചന്ദ്രപ്പൻ സ്മാരക നിർമ്മാണത്തിന് 14 കോടിയും ചെലവായി. ഈ ചെലവുകൾ വരുത്തിയ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പ്രതി ദിന ചെലവുകൾ ചുരുക്കാൻ തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ ബാധ്യത പരമാവധി കുറയ്ക്കണം എന്ന് നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഒരു മുറി മുതിർന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനും ഒന്ന് ഓഫീസ് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം മകളുടെ വട്ടിയൂർക്കാവിലെ വീട്ടിലാണ് താമസിക്കുന്നത്. മറ്റു മുറികൾ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും വാടകയ്ക്ക് നൽകി വരുമാനം ഉണ്ടാക്കാനാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ ഭക്ഷണം കാന്റീനിൽ നിന്നാക്കിയിട്ടുണ്ട് താമസത്തിന് ഗസ്റ്റ് ഹൗസുകളും മറ്റും ഉപയോഗിക്കാനാണ് നിർദ്ദേശം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ