സപ്ലൈകോയുടെ ക്ഷാമം ഉടനെ തീരും; വിതരണക്കാർക്ക് ബാങ്ക് വഴി പണം നൽകും.
തിരുവനന്തപുരം: ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കി സപ്ലൈകോയെ മെച്ചപ്പെടുത്താൻ "ബിൽ ഡിസ്കൗണ്ടിംഗ്" സംവിധാനവുമായി സർക്കാർ. ഉൽപ്പന്ന വിതരണക്കാർക്ക് ബാങ്ക് വഴി ആയിരിക്കും ഇനി പണം നൽകുക. ധനവകുപ്പ് തുക അനുവദിക്കാൻ വൈകുന്നതിനാൽ പലപ്പോഴും വിതരണക്കാർക്ക് സമയത്ത് പണം നൽകാൻ കഴിയാറില്ല. വേണ്ടത്ര സാധനങ്ങൾ ഇല്ലാത്തത് വ്യാപക പരാതികൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പാക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലുമായി ചർച്ച ചെയ്താണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇതു സംബന്ധിച്ച് സംസ്ഥാന ധനകാര്യ കോർപ്പറേഷനുമായും കേരളബാങ്കുമായും ചർച്ച പുരോഗമിക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കരാറുകാരുടെ പരാതി പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് "ബിൽ ഡിസ്കൗണ്ടിംഗ്" രീതിയാണ് പിന്തുടരുന്നത്. സർക്കാർ ചുമതലപ്പെടുത്തുന്ന ബാങ്കിൽ നിശ്ചിത ഡിസ്കൗണ്ടോടെ ബിൽ നൽകി കരാറുകാർ പണവാങ്ങും. ഈ തുക പിന്നീട് നേരിയ പലിശയോടെ ബാങ്കിന് ധന വകുപ്പ് നൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ