നഗരസഭയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം

വടക്കാഞ്ചേരി : നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.സമഗ്ര വികസനം ലക്ഷ്യമിട്ട് സമസ്ത മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് നഗരസഭ 2025 -26 സാമ്പത്തിക വർഷം നടപ്പാക്കുന്നത്.


ബഡ്ജറ്റ് വർഷം ആരംഭിക്കുന്നതിന് മുമ്പേ 100 പട്ടികജാതി കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ ധനസഹായം നൽകി അഭിമാനമാകാനും വടക്കാഞ്ചേരി നഗരസഭയ്ക്ക് കഴിഞ്ഞു. കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരവും ഇതിന് ലഭ്യമായി. കെട്ടിട നിർമ്മാണ പെർമിറ്റ് രേഖകൾ സമർപ്പിച്ച 29 കുടുംബത്തിന് വീടുവെക്കുന്നതിന് 22 ലക്ഷം രൂപ നഗരസഭ ഈ സാമ്പത്തിക വർഷം തന്നെ നൽകിയാണ് നഗരസഭ മാതൃകയായത്. ഉത്പാദന മേഖലക്ക്  18487267 രൂപയും  സേവന മേഖലയിൽ 143827176 രൂപയും പശ്ചാതലമേഖലയിൽ 32325000 രൂപയും പട്ടികജാതി വിഭാഗത്തിൽ 32725000 രൂപയും ആകെ 323622865 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.  

ലൈഫ് ഭവന നിർമാണം എസ് സി സ്പെഷ്യൽ പ്രൊജക്റ്റ്‌ ന്  25000000 രൂപ,  അതിദാരിദ്യ നിർമാർജന പദ്ധതിക്കായി ( വീട് റിപ്പയർ, ഭക്ഷണ കിറ്റ്)  15 ലക്ഷം രൂപ, ചിൽഡ്രൻസ് പാർക്കിനായി 18 ലക്ഷം രൂപ, സ്കൂൾ മെയിന്റനൻസ്, അംഗൻവാടി മെയിന്റനൻസ്,  ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ, ഡയാലിസിസ് വിഭാഗത്തിന് നഗരസഭ വിഹിതമായി 18 ലക്ഷം രൂപ, പാർളിക്കാട്  പകൽ വീട് 1950000, കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 4806740 രൂപ, വനിതകൾക്കായി 9613480 രൂപ, വയോജനങ്ങൾക്കായി 4806740 രൂപ എന്നിങ്ങനെയാണ് നഗരസഭ നടപ്പാക്കുന്ന പദ്ധതികൾ.നഗരസഭയുടെ ആര്യംപാടം പകൽ വീടിന് പുറമേ കുമ്പളങ്ങാട് പകൽവീട് ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പാർളിക്കാട് പകൽ വീട് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളും പൂർത്തിയായി.  

നഗരസഭയുടെ ദാരിദ്യ നിർമ്മാർജന പരിപാടികൾക്ക് ഊർജ്ജം പകരുന്ന കുടുംബശ്രീയുടെ പശ്ചാത്തല സൗകര്യങ്ങൾ നവീകരിക്കുന്നതിനും ആരോഗ്യ സ്ഥാപനങ്ങളുടെ പരിപാലനത്തിനായി ആരോഗ്യ നഗരം എന്ന ലക്ഷ്യ പൂർത്തീകരണത്തിനും പ്രാമുഖ്യം നൽകുന്നുണ്ട്. പ്രാദേശിക സാമ്പത്തിക വികസനത്തിനായി പ്രത്യേക പ്രത്യേക മേഖലകയിൽ വ്യാപാര സംരംഭങ്ങൾക്കും നഗരസഭ ഊന്നൽ നൽകുന്നുണ്ട്. കൂടാതെ ജെൻ്റർ സൗഹൃദ നഗരസഭയാക്കുന്ന പദ്ധതികളും വനികൾക്ക് കൂടുതൽ ഓപ്പൺ ജിം സൗകര്യങ്ങളും

നഗരസഭ നടപ്പാക്കും. നീർത്തടങ്ങളുടെ സംരക്ഷണം,ആർആർആർ (റെഡ്യൂസ്, റീയൂസ് റീസൈക്കിൾ)അധിഷ്ഠിതമായ ജീവിതരീതി വികസനം,പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനവുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍