പെസഹാ വ്യാഴം ആചരിച്ച് വിശ്വാസികൾ; ദേവാലയങ്ങളിൽ പെസഹ ആചരണം വിവിധ ചടങ്ങുകളോടെ നടന്നു.

തൃശ്ശൂർ : യേശുവിൻറെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പെസഹ ആചരണം വിവിധ ചടങ്ങുകളോടെ നടന്നു.  ക്രിസ്തു ശിഷ്യരുടെ കാൽകഴുകി ചുംബിച്ചതിനെ  അനുസ്മരിച്ച് ബിഷപ്പുമാരും വൈദികരും വിവിധ  ദേവാലയങ്ങളിൽ വിശ്വാസികളുടെ കാൽകഴുകി ചുംബിച്ചു. വിശുദ്ധ കുർബാനയ്ക്ക് പുറമേ പൊതു ആരാധനയും പ്രത്യേക പ്രാർത്ഥനകളും നടന്നു.  

രാത്രി ദേവാലയങ്ങളിൽ ആരാധനക്കുശേഷം പെസഹ ഊട്ടും അപ്പം മുറുക്കിലും ഉണ്ടായി.  ഈസ്റ്റർ ത്രിദിനത്തിനും തുടക്കമായി. ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിൻറെ പീഡനവും കുരിശു മരണവും ഉയർത്തെഴുന്നേൽപ്പും പാർത്ഥനകളോടെ  സ്മരിക്കും.

ഇന്ന് ദുഃഖ വെള്ളിയാഴ്ച , ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടന്നു. കുരിശിന്റെ വഴി, നഗരി കാണിക്കൽ, പ്രദിക്ഷണം എന്നിവയും ഉണ്ടാവും. ശനിയാഴ്ച അർദ്ധരാത്രിയോടെ ദേവാലയങ്ങളിൽ ഉയർപ്പ് തിരുനാളിനെ  വരവേറ്റ് പാതിരാ കുർബാനകൾ നടക്കും. ഞായറാഴ്ചയാണ് ഈസ്റ്റർ. ഇതോടെ ക്രൈസ്തവ വിശ്വാസികളുടെ 50 നോമ്പിന് സമാപനമാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.