മുംബൈ പോലീസെന്ന വ്യാജേന തൃശൂർ സ്വദേശിയായ എ.ടി. പ്രൊഫഷണലിൻ്റെ 17 ലക്ഷംരൂപ തട്ടി.
മുംബൈ പോലീസെന്ന വ്യാജേന തൃശൂർ സ്വദേശിയായ എ.ടി. പ്രൊഫഷണലിൻ്റെ 17 ലക്ഷംരൂപ തട്ടി. തൃശൂരിലെ ഒരു ബാങ്കിൽ ഇദ്ദേഹത്തിനുള്ള അക്കൗണ്ട് ഉപയോഗിച്ച് ഇദ്ദേഹമറിയാതെ വായ്പയെടുത്താണ് തട്ടിപ്പ്. മുംബൈയിലെ പാഴ്സൽ സർവീസിൽനിന്നെന്ന വ്യാജേനയാണ് കോൾ വന്നത്. 'നിങ്ങളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മുംബൈയിൽനിന്ന് റഷ്യയിലേക്ക് രജിസ്റ്റർചെയ്ത കൊറിയറിൽ എം.ഡി.എം.എ.യും പാസ്പോർട്ടുകളും കണ്ടെത്തിയിട്ടുണ്ട്, വിവരം മുംബൈ പോലീസിൽ അറിയിച്ചിട്ടുണ്ട്' എന്ന അറിയിപ്പോടെ വീഡിയോകോളാണ് വന്നത്.
തനിക്കു ബന്ധമില്ലെന്നും മുംബൈയിൽ പോയിട്ടേയില്ലെന്നും അറിയിച്ചെങ്കിലും ‘അങ്ങനെയെങ്കിൽ മുംബൈ പോലീസിൽ പരാതിപ്പെടണ'മെന്നും പറഞ്ഞു. തൊട്ടുപിന്നാലെ മുംബൈ പോലീസ് എന്ന് പരിചയപ്പെടുത്തി തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ച് ഒരാൾ വീഡിയോകാൾ വിളിച്ചു. യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ ആരാഞ്ഞു. പറഞ്ഞ കാര്യങ്ങൾ ശരിയെന്നു ബോധ്യപ്പെടാൻ അക്കൗണ്ടിലേക്ക് കുറച്ച് പണം ഇടുമെന്നും ഇത് റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണെന്നും അറിയിച്ചു.
പിന്നാലെ, 17 ലക്ഷത്തിലേറെ രൂപ അക്കൗണ്ടിലെത്തിയതായി അറിയിപ്പുവന്നു. ഈ തുക അയച്ചയാൾതന്നെ പിൻവലിക്കുകയും ചെയ്തു.പിന്നീടാണ് തൻ്റെ പേരിൽ വായ്പ അനുവദിച്ചതാണ് ആ തുകയെന്നറിഞ്ഞത്. ഈ തുക ഡൽഹിയിലെ ഒരു അക്കൗണ്ടിലേക്കാണ് മാറ്റിയതെന്നും ആ അക്കൗണ്ടിൽനിന്ന് തൃശൂർ ജില്ലയിലെ ഒരു സഹകരണബാങ്കിലേക്കുൾപ്പെടെ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് കുറച്ച് തുക കൈമാറിയിട്ടുണ്ടെന്നും വ്യക്തമായി. തൃശൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ