തൃശൂർ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതികളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കണയന്നൂർ എടക്കുന്നവാളം താലമിറ്റത്ത് മേജോസ് (34), എരുമപ്പെട്ടി മൂരിപ്പാറ വീട്ടിൽ ഹരീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് പ്രതികൾ മൂന്ന് ലക്ഷത്തോളം രൂപയാണ് കൈക്കലാക്കിയത്. പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ നിർമ്മിച്ച മുക്കുപണ്ടമാണ് പ്രതികൾ പണയം വെക്കാനായി ഉപയോഗിച്ചിരുന്നത്. മാസങ്ങളായി ഇരുവരെയും നിരീക്ഷച്ച ശേഷമാണ് അറസ്റ്റ്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സാബു തോമസ്, കെ.ജെ.ജീജോ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.എസ് സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ വിജീഷ്, അനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തിട്ടുള്ളതാണ്. പ്രതികൾക്ക് തൃശൂർ, എറണാകുളം ജില്ലകളിലെ വിവധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉള്ളതായും 30 ഓളം സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 30 ലക്ഷം രൂപയോളം തട്ടിയെടുത്തതായി അന്വേഷണത്തിൽ അറിഞ്ഞതായി പോലീസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍