ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
മകം / ചതുർത്ഥി
2023 ജൂലായ് 21,വെള്ളി
ഇന്ന് ;
ദേശീയ ജങ്ക് ഫുഡ് ദിനം !
*********
[ National Junk Food Day; രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണമാണിവ. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള
എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ് ]
National Be Someone Day !
**********
[ Day is celebrated as a way to end child abuse and seek justice for the victims. The aim of the day is simple - it encourages adults to recognize instances of child abuse around them and to speak up about it.]
* സിംഗപ്പുരിൽ റേഷ്യൽ ഹാർമണി ഡേ !
* ഗുവാം: വിമോചന ദിനം !
* സിംഗപൂർ: റേഷ്യൽ ഹാർമൊണി ഡേ !
* ടരയ്യറഷ്യ: കസൻക്കായ !!
[അവർ ലേഡി ഓഫ് കസാന്റ
ഗ്രീഷ്മോത്സവം ]
* Australia : National Lamington Day !
* വിശുദ്ധ ഡാനിയൽ പ്രവാചകൻ
[ റോമൻ കത്തോലിക്കാ മതം]
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്
''പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനുവേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനിക യുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.''
''നിന്നെയല്ലാതെ മറ്റാരെയും
ഞാൻ സ്നേഹിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ. മറ്റാരെങ്കിലും
എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട.''
. [ - ഏണസ്റ്റ് ഹെമിങ്‌വേ]
***********
വിക്രമാദിത്യന്‍, കെഎല്‍ പത്ത്, മഹേഷിന്റെ പ്രതികാരം, എബി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച പിന്നണിഗായികയായ സൗമ്യ രാമകൃഷ്ണന്‍(1984)ന്റേയും,
പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ കുടമാളൂർ ജനാർദ്ദനന്റെയും(1969),
ഇപ്പോൾ അമൃത ടിവിയിൽ ആനിസ് കിച്ചൻ എന്ന പ്രോഗ്രാം നടത്തുന്ന പ്രമുഖ ചലച്ചിത്രനടി ആനി എന്ന ചിത്ര ഷാജി കൈലാസിന്റെയും (1975),
സി ഐ ഡി സീരിയലിലും സത്യ, ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രമുഖ നടനും ടെലിവിഷൻ നടനുമായ ആദിത്യ ശ്രീവാസ്തവയുടെയും(1968) ,
2003ല്‍ പുറത്തിറങ്ങിയ 'ബോയ്‌സ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തുകയും തുടര്‍ന്ന് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ ഭരത്തിന്റേയും (1983),
റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമായ സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോണിന്റെയും (1946),
സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചും അവയുടെ അന്തരീക്ഷത്തെ കുറിച്ചുമുള്ള പഠനത്തിലൂടെ പ്രശസ്തയായ അമേരിക്കൻ - കനേഡിയൻ ജോതിശാസ്ത്രജ്ഞയും ഗോള ശാസ്ത്രജ്ഞയുമായ സാറ സീഗറിന്റെയും (1971),
ഇന്ത്യൻ ഫുട്ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിരോധ നിരയിലെ പ്രമുഖൻ ചണ്ഡിഗഡിൽ ജനിച്ച സന്തോഷ് ജിങ്കന്റെയും (1993),
ബ്രിട്ടണിലെ ഒരു പ്രശസ്ത പോപ്ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ കാറ്റ് സ്റ്റീവൻസ് എന്ന യൂസഫ് ഇസ്ലാമിന്റെയും (1948)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*മണിപ്പൂരില്‍ സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് പോലീസ്.
നേരത്തെ പിടിയിലായ ഹെയ്‌രം ഹെരാദാസ്(32) എന്നയാളുടെ മൂന്ന് കൂട്ടാളികളാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി ഉയര്‍ന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തൗബല്‍ ജില്ലയില്‍നിന്നാണ് ഹെരാദാസിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് വിവരം.
*ഡൽഹി ഓർഡിനൻസിന് എതിരായ ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡൽഹി - ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിവാദ ഓർഡിനൻസിന് എതിരായ ഹർജികൾ സുപ്രീംകോടതി ഭരണഘടനാബെഞ്ച് പരിഗണിക്കും. ആംആദ്‌മി സർക്കാർ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഞ്ചംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. അതേസമയം, ജമ്മുകശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് എതിരായ ഹർജികൾ പരിഗണിക്കുന്നതിന് മുമ്പ് ഡൽഹി ഓർഡിനൻസ് വിഷയം പരിഗണിക്കണമെന്ന ആംആദ്‌മി സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
*ചന്ദ്രയാൻ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരം
ബംഗളൂരു | ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയർത്തലും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) വിജയകരമായി പൂർത്തീകരിച്ചു. ചന്ദ്രയാൻ മൂന്നിനെ ചന്ദ്രന് ഒരു ചുവട് കൂടി അരികിലെത്തിച്ച് അന്താരാഷ്ട്ര ചാന്ദ്ര ദിനം ഇന്ത്യ ആഘോഷിച്ചുവെന്ന് ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു.
*ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വ്യാപകമഴയ്ക്ക് സാധ്യത, കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് മുന്നറിയിപ്പ്.
ജൂലൈ 24 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രാദേശികം
*****
* ജനനായകന്‍ മടങ്ങി.
കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഇനി അന്ത്യവിശ്രമം.
രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകള്‍ അര്‍ദ്ദരാത്രി പന്ത്രണ്ട് മണിയോടെയാണ് പൂര്‍ത്തിയായത്. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അടക്കമുള്ള വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്‍മാരും അന്ത്യചടങ്ങിന്റെ ഭാഗമായി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സിനിമാ താരങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വഴിയിലുടനീളം ലഭിച്ച വൈകാരികമായ യാത്രയയപ്പ്.
*പൂർത്തിയാക്കാകാത്ത സ്വന്തം സ്വപ്നഗ്രഹത്തിൽ ഏതാനും നിമിഷങ്ങൾ
വീട് നിർമ്മാണം പ്രാരംഭ ഘട്ടത്തിലിരിക്കെ ഉമ്മൻ ചാണ്ടി യാത്രയായതോടെ അദ്ദേഹത്തിന്റെ സ്വപ്നം ബാക്കിയായി. ഇതേ തുടർന്നാണ് സംസ്കരിക്കാൻ ദേവാലയത്തിലേക്കു കൊണ്ടുപോകും മുൻപ് അദ്ദേഹത്തിന്റെ സ്വപ്ന ഭവനത്തിൽ കുറച്ചു സമയം ഭൗതികശരീരം വയ്ക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. കണ്ടു നിന്നവർക്കും അതു കണ്ണു നനയ്ക്കുന്ന കാഴ്ചയായി. പലര്‍ക്കും ജനനായകനെ കാണാനാകാത്തതില്‍ നിരാശ ബാക്കി ആയിരുന്നു.
*കേരളത്തിന് നാഷണൽ ഹെൽത്ത് കെയര്‍ എക്സലന്‍സ് അവാര്‍ഡ്
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് (KASP) നാഷണൽ ഹെൽത്ത് കെയര്‍ അവാര്‍ഡ് ലഭിച്ചത്. ജൂലൈ 27ന് ഡെല്‍ഹിയില്‍ നടക്കുന്ന നാഷണൽ ഹെൽത്ത് ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
*സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
*വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ആര്യാട്, റോഡ് മുക്ക്, എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, പഴം പച്ചക്കറി കട എന്നിവിടങ്ങളിലാണ് കളക്ടര്‍ പരിശോധന നടത്തിയത്. ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
*ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും; കെ കെ ശൈലജ ടീച്ചർ
അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ പലതും. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഠിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ.
* സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍/എയ്ഡഡ്/കോസ്റ്റ് ഷെയറിങ്/സര്‍ക്കാര്‍ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ വിവിധ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
* പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 36 കാരിയെ കഠിനതടവിന് ശിക്ഷിച്ചു.
മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് 30 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയുമിട്ടത്. വഴിക്കടവ് ഗ്രാമ പഞ്ചായത് പരിധിയിലെ ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അശ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം.
* കലാപകലുഷിതമായ മണിപ്പൂരില്‍ നിന്നെത്തിയ ജേ ജെമിന് തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കും; മന്ത്രി വി ശിവന്‍കുട്ടി
മണിപ്പൂരില്‍ നിന്നെത്തി തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പ്രവേശനം നേടിയ ജേ ജെമിന് തുടര്‍ പഠനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയിയെ നേരില്‍ കണ്ടപ്പോള്‍ കേരളം നല്‍കുന്ന സുരക്ഷിതത്വബോധമാണ് കൈമാറിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു
*പത്തനംതിട്ട, കോന്നിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി.
കോന്നി അതുമ്പികുളം ഞള്ളൂര്‍ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ ഒരു വീട്ടില്‍ നിന്നും ആടിനെ കടുവ പിടിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
*കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേരില്‍ നിന്ന് രണ്ട് കോടി രൂപ വില വരുന്ന 4.580 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പാലക്കാട് കൂറ്റനാട് സ്വദേശി പുത്തന്‍ വളപ്പില്‍ റിശാദ് (32), വയനാട് മാനന്തവാടി മുഹമ്മദ് ശാമില്‍ (21), മലപ്പുറം തവനൂര്‍ ചോമയില്‍ മുഹമ്മദ് ശാഫി (41), മലപ്പുറം തിരുനാവായ സ്വദേശി വെള്ളത്തൂര്‍ ശിഹാബുദ്ദീന്‍ (38) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
*ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം ഡിസിസി ഉള്‍പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദേശീയം
*****
*മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമിഷന്‍;
നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്ന് അധ്യക്ഷ രേഖ ശര്‍മ. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മണിപ്പൂര്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ദേശീയ വനിത കമിഷന്‍ ട്വീറ്റ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കവേ വനിത കമിഷന്‍ ട്വിറ്ററിനും നോട്ടീസ് നല്‍കി.
*ലൈംഗികാതിക്രമ കേസിൽ ബ്രിജ്‌ഭൂഷണ് സ്ഥിരജാമ്യം
റോസ് അവന്യൂ കോടതിയാണ് ജാമ്യം നൽകിയത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത്‌സിങ്ങ് ജസ്‌പാൽ ബ്രിജ്‌ഭൂഷണിനും കൂട്ടുപ്രതി വിനോദ്‌തോമറിനും ജാമ്യം അനുവദിച്ചു.
കോടതിയെ മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുത്, പ്രത്യക്ഷമായോ പരോക്ഷമായോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ചൊവ്വാഴ്‌ച്ച ബ്രിജ്‌ഭൂഷണിനും വിനോദ്‌തോമറിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് കൂടാതെ തന്നെ കേസിലെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പ്രതികൾ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
*ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ വ്യായാമശാലയിൽ സാക്ഷന്‍ പൃതി (24) ആണ് മരിച്ചത്. ട്രെഡ് മില്ലിൽ ഓടാനായി കയറിയ ഉടനെ യുവാവ് ഷോക്കേറ്റ് വീഴുകയായിരുന്നു.
*ഗുജറാത്ത് യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നും ബി എസ് സി നഴ്സിങ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിന് പിന്നിൽ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്.
ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ പ്രവർത്തകനും റാക്കറ്റിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിലെ ലോക്കർ റൂമിൽ നിന്ന് നാലാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളുടെ 28 ഉത്തരക്കടലാസുകൾ കാണാതായതായി ജൂലൈ 11ന് രാവിലെയാണ് റിപ്പോർട്ട് ചെയ്തത്.
*പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കും: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
മണിപ്പൂരിൽ സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി പരസ്യമായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യ വ്യാപകമായി വിഷയത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം.
***1,413 കോടി രൂപയുടെ ആസ്തിയുമായി
കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍.
1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് ഏറ്റവും ദരിദ്രനായ എംഎല്‍എയെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നീ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് ഗൗഡയുടെ ആസ്തി. 1156 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് എം.എല്‍.എ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും സമ്പന്നരായ 20 എം.എല്‍.എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കര്‍ണാടക എം.എല്‍.എമാരില്‍ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. എം.എല്‍.എമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്തഃദേശീയം
*******
*കുവൈtiല്‍ പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു.
എമര്‍ജന്‍സി ആന്‍ഡ് റാപിഡ് ഇന്റര്‍വെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തി. വിവിധ ഗവര്‍ണറേറ്റുകളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തിയ 146 കെട്ടിടങ്ങളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
*പെൺകുട്ടികൾക്ക് സര്‍വകലാശാല എൻട്രൻസ് പരീക്ഷകൾക്ക് വിളക്കുമായി അഫ്ഗാനിലെ താലിബാൻ സര്‍ക്കാര്‍.
പുരുഷന്മാരായ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടി ഓഫ് അഫ്ഗാനിസ്ഥാനാണ് ( നെക്‌സ) ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പരീക്ഷയില്‍ ആരെയൊക്കെയായിരിക്കണം പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. തങ്ങൾക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് നെക്‌സ വിശദീകരിച്ചു.
സാംസ്കാരികം
*******
*ഇബ്രാഹിം കാനച്ചേരിയുടെ അകവും പുറവും പുസ്തക പ്രകാശനം കല്‍പറ്റ നാരായണന്‍ നിര്‍വഹിക്കും
കെ പി ഇബ്രാഹിം കാനച്ചേരിയുടെ അകവും പുറവും എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 22ന് വൈകിട്ട് നാലുമണിക്ക് നടക്കും. കണ്ണൂര്‍ കൂത്തുപറമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കല്‍പറ്റ നാരായണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ കൂത്തുപറമ്പ് പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
കായികം
****
*ഗവാസ്‌കറും ഗംഭീറും ഇനി രോഹിത്തിന് പിന്നില്‍! വന്‍ റെക്കോര്‍ഡ്, ഒന്നാമന്‍ വീരു
വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു വമ്പന്‍ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ടെസ്റ്റിലേതു പോലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആദ്യ സെഷനില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കുതിക്കുകയാണ്. രോഹിത്തിനൊപ്പം കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന യശസ്വി ജയ്‌സ്വാളും ഫിഫ്റ്റി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
*സിഡ്‌നി/ഓക്‌ലൻഡ്; വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിന് വിജയത്തുടക്കം.
നോർവെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡിന്റെ വിജയം. 48-ാം മിനിറ്റിൽ ഹന്ന വിൽക്കിൻസൺ ആണ് ടീമിനായി ഗോൾ കണ്ടെത്തിയത്.
വാണിജ്യം
****
*രാജ്യത്തെ ഓഹരി വിപണിയിൽ റെക്കോർഡുകൾ തുടർക്കഥ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയും ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സും ഇന്നലെയും റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ 5 വ്യാപാരദിനങ്ങളിലും വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ഇന്നലെ 300 പോയിന്റും നിഫ്റ്റി 84 പോയിന്റും ഉയർന്നു.
*സ്വർണത്തിളക്കം വീണ്ടും, വില 45,000 ത്തിന് അരികിലേക്ക്
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വ്യാഴാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർദ്ധിച്ചു. ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
ഇന്നത്തെ സ്മരണ !!!
*********
ചിത്രമെഴുത്ത് കെ.എം.വർഗീസ് മ. (1888-1962 )
ടി കെ പരീക്കുട്ടി മ. (1909-1969)
പി.ആർ ശ്യാമള മ. (1931-1990)
ഡോ. ടി കെ രാമചന്ദ്രൻ മ. (1949-2008)
ശിവാജി ഗണേശൻ മ. (1927-2001)
ഗംഗുബായ് ഹംഗൽ മ. (1913-2009)
റോബർട്ട് ബേൺസ് മ. (1759-1796)
എല്ലൻ ടെറി മ. (1847-1928)
ജോർജ്ജ് ട്രെവെല്യൻ മ. (1876-1962)
പി. കേശവദേവ് ജ. (1904-1983)
ടി.കെ. എം ബാവ മുസ്ലിയാർ ജ. (1931-2013)
അമർ സിംഗ് ചംകില ജ. (1961 -1988 )
ആനന്ദ് ബക്ഷി ജ. (1930-2002)
സബിത ചൗധരി ജ. (1940-2017)
പോൾ റോയറ്റർ ജ. (1816-1899)
ഏണസ്റ്റ് ഹെമിങ്‌വേ ജ. (1899-1961),
മാർഷൽ മക്‌ലൂഹൻ ജ. (1911-1980),
റോബിൻ വില്യംസ് ജ. (1951-2014)
ചരിത്രത്തിൽ ഇന്ന് …
*********
356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താത്ഭുതങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F) അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
2010 - പ്രസിഡന്റ് ബരാക് ഒബാമ ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്കരണവും ഉപഭോക്തൃ സംരക്ഷണ നിയമവും ഒപ്പുവച്ചു .
2011 - നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ എസ്ടിഎസ് -135 എന്ന ദൗത്യത്തിൽ ബഹിരാകാശവാഹനമായ അറ്റ്‌ലാന്റിസിന്റെ ലാൻഡിംഗോടെ നാസയുടെ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചു .
2012 - എർഡൻ എറൂക് ലോകത്തിലെ ആദ്യത്തെ സോളോ മനുഷ്യശക്തിയുള്ള പ്രദക്ഷിണം പൂർത്തിയാക്കി.
2019 - യുവാൻ ലോംഗ് ആക്രമണം അല്ലെങ്കിൽ ഹോങ്കോങ്ങിൽ "721 സംഭവം". പോലീസ് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ട്രയാഡ് അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് മടങ്ങുന്ന സാധാരണക്കാരെ വിവേചനരഹിതമായി മർദ്ദിച്ചു .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ