ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 11

വിശാഖം  / നവമി

2023  ജൂലായ് 27, വ്യാഴം


ഇന്ന്;

            കുമരകം ബോട്ടുദുരന്തദിനം !

            ************

[29 പേരുടെ ജീവൻ പൊലിഞ്ഞ കുമരകം ബോട്ടുദുരന്തത്തിന്‌ ഇന്ന് 21 വർഷം ]


.           താസുഅ (മുഹറം 10)

്്്്്്്്്്്്്്്്്്്്്്്്്

മുഹറം 10 ഒരു പുണ്യ ദിനമാണ് മുസ്ലിംകൾ ഈ ദിവസങ്ങളില് (താസുഅ-മുഹറം 9, ആശുറ- മുഹറം 10) പ്രവാചകൻ മൂസ (അ) (മോശ)

ചെങ്കടൽ കടന്ന് രക്ഷപെട്ടതിെ൯റ 

സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു. ഈ

ദിവസം നോമ്പ് അനുഷ്ടിക്കാനും റമദാന് നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായത് മുഹറത്തിലുള്ള നോമ്പാണെന്നും  പിന്നിട്ട ഒരു വര്ഷത്തെ പാപങ്ങള് അത് കാരണം പൊറുക്കപ്പെടുമെന്നും നബി (സ)പറഞ്ഞിട്ടുണ്ട്‌. 


* മാർ ശെമഓൻ ദെസ്തൂനിയുടെ

   (കുമ്പഴയച്ചൻ) ഓർമ്മ !!!

*************


           വിയറ്റ്നാം : ഓർമ്മ  ദിനം !

           ്്്്്്്്്്്്്്്്്്്്്

[രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിച്ച്‌ ഈ ദിനം ആചരിക്കുന്നു.]


             ദേശീയ സ്കോച്ച് ദിനം !

                [ National Scotch Day ]

                *********

* വടക്കൻ കൊറിയ: പിതൃഭൂമി വിമോചന

   യുദ്ധത്തിന്റെ വിജയ ദിനം !

* ഫിലിപ്പൈൻസ്: ഇഗ്ലേസ്യ ക്രാസ്റ്റൊ 

   ദിനം !

* പുർട്ടൊ റിക്കൊ: ജോസ് ബാർബോസ

   ഡേ !

* USA;

* National Chili Dog Day

* National Chicken Finger Day

* National Walk On Stilts Day

* Norfolk Day

* National Crème Brûlée Day

* National Korean War Veterans Armistice

   Day

* National Love Is Kind Day

* National New Jersey Day           

* Take Your Houseplant For A Walk Day

* Gary Gygax Day

* National Refreshment Day

* National Intern Day

          ഇന്നത്തെ മൊഴിമുത്തുകൾ

             ്്്്്്്്്്്്്്്്്്്്്

''മതം എന്നത് മഹാന്മാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. അൽപന്മാർക്ക്‌ അതൊരു ആയുധവും.''


''ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നെയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു''


''സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക''


.  [  -  എ.പി.ജെ. അബ്ദുൽ കലാം ]

.             ********


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ,   ഹിന്ദി,   ബംഗാളി,   ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്രയുടെയും (1963),


1976-ൽ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഒഫീസ്സര്‍ എന്നബഹുമതി നേടുകയും ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍ ആയി പ്രവർത്തിക്കുകയും ഡപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ 1999ൽ പെന്‍ഷന്‍  ആകുകയും  മലയാളത്തിലെ തല മുതിര്‍ന്ന മെഡിക്കല്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രമുഖന്‍, ജനപ്രിയ കോളമിസ്റ്റ്,  ബ്ലോഗർ, ചരിത്രകാരൻ, നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ, പ്ലാന്റർ,  പ്രകൃതി സൌഹൃദ കൃഷി രീതി പ്രോത്സാഹിപ്പിക്കാന്‍ പൊന്‍കുന്നത്ത് സ്ഥാപിതമായ  “പൊന്‍ഫാം” കര്‍ഷക്കൂട്ടായ്മയുടെ സ്ഥാപകന്‍ എന്നിങ്ങനെ വിവിധമേഖലകളിൽ കർമ്മനിരതനായി തുടരുന്ന ഡോ. കാനം ശങ്കരപ്പിള്ളയുടേയും (1944),


ആർ.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനും, മുൻ മന്ത്രിയും   ആർ.എസ്.പി-യുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെയും (1963),


ഇൻഡ്യൻ കലാമൂല്യ സിനിമയുടെ സുപ്പർ സ്റ്റാർ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച സിനിമ നടനും, റഗ്ബി കളിക്കാരനും, സംവിധായകനും, തിരക്കഥാകൃത്തും, സാമുഹൃ പ്രവർത്തകനും ആയ രാഹുൽ ബോസിന്റെയും (1967),


മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ താക്കറെയിൽ നിന്ന്‌  സ്ഥാനം ഏറ്റെടുത്ത ഇപ്പോൾ മഹരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെയും (1960),


റിങ് നാമമായ 'ട്രിപ്പിൾ എച്ച്‍ ' എന്ന പേരിൽ  അറിയപ്പെടുന്ന ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമായ പോൾ മൈക്കൽ ലെവിസ്ക്യു (1969)ന്റേയും,


ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അക്രമിക്കുന്ന മിഡ്ഫീൽഡർ ആയി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ സാമുവൽ ലാൽ മുവാൻപുയ (1998)യുടേയും ജന്മദിനം !

 

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ.


 കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.


*റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ല: കേന്ദ്രസര്‍ക്കാര്‍

   

 പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ല്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


*ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല


 കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

പ്രാദേശികം

*****


*കെഎസ്ആർടിസിക്ക്‌ സർക്കാർ സഹായമായി 30 കോടി കൂടി അനുവദിച്ചു


ഇതോടെ ഈമാസം കോർപറേഷന് വിവിധ ഇനങ്ങളിലായി ആകെ 201 കോടി രൂപ സർക്കാർ നൽകിതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തികവർഷം നാല് മാസത്തിനുള്ളിൽ 750 കോടി രൂപയാണ് കോർപറേഷന്‌ സഹായമായി ആകെ നൽകിയത്.


*നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത്‌ എതിർശബ്‌ദങ്ങളെ ഇല്ലാതാക്കി: കെ ആർ മീര


 നോട്ട്‌ നിരോധനത്തിനുശേഷം രാജ്യത്ത്‌ എതിർശബ്‌ദങ്ങൾ കെട്ടടങ്ങിയതായി എഴുത്തുകാരി കെ ആർ മീര. അതറിയാൻനോട്ട് നിരോധനത്തിനു ശേഷം മലയാളപത്രങ്ങളും ദേശീയമാധ്യമങ്ങളും വാർത്ത എങ്ങനെയാണ്‌ അവതരിപ്പിക്കാൻ തുടങ്ങിയതെന്ന്‌ ശ്രദ്ധിച്ചാൽമതി. നിഷ്‌പക്ഷ റിപ്പോർട്ടിങ് ഇല്ലാതായി. എതിർശബ്‌ദങ്ങൾ അടഞ്ഞു. പത്തു മാസത്തിനു ശേഷമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.  ഓരോ ദിവസവും കഴിയുമ്പോൾ രാഷ്‌ട്രപിതാവ്‌ വിഭാവനം ചെയ്‌ത അഹിംസ എന്നത്‌ മാറി ഹിംസ എന്നതാകുന്നു ദേശീയനയമെന്നും മീര പറഞ്ഞു. മീരയുടെ ഘാതകൻ എന്ന നോവലിന്റെ ഇംഗ്ലീഷ്‌ പതിപ്പുമായി ബന്ധപ്പെട്ട്‌  സംസാരിക്കുകയായിരുന്നു അവർ.


*സ്ഥലം അളക്കാൻ 10000 രൂപ കൈക്കൂലി; താലൂക്ക്‌ സർവേയർ പിടിയിൽ


കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവ്വേയർ വിജിലന്‍സ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി താലൂക്ക് സർവ്വേയറായ അബ്‌ദുൾ നസീർ എം ആണ് 10,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. കോഴിക്കോട് കൂടരങ്ങി സ്വദേശിയുടെ പരാതിയിലാണ് നടപടി. റോഡ് വികസനത്തിനായി വിട്ടുനൽകിയ ഭൂമി കഴിച്ച് അവശേഷിക്കുന്ന വസ്‌തു അളന്ന് തിട്ടപ്പെടുത്താൻ പരാതിക്കാരൻ കൂടരഞ്ഞി വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. 


*ശ്രുതിതരംഗവും അനുബന്ധ പദ്ധതികളും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി: മന്ത്രി ആർ. ബിന്ദു


 സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗം പദ്ധതിയും അനുബന്ധ പദ്ധതികളായ ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നിവയും  സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-24 വർഷം മുതൽ ഈ പദ്ധതികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാകും നടപ്പാക്കുക.


*ക്യൂബ: സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിക്കണം: എം എ ബേബി


 ക്യൂബയുടെമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാൻ അമേരിക്കയും സഖ്യശക്തികളും തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി ആവശ്യപ്പെട്ടു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽമൊങ്കാഡ പോരാട്ടത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ക്യൂബ എന്ന അസത്യ പ്രഖ്യാപനമാണ് അമേരിക്ക നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് എന്തെങ്കിലും ജനാധിപത്യ കാഴ്ചപ്പാട് അവശേഷിക്കുന്നുണ്ടെങ്കിൽ മുൻ​ഗാമിയായ ഡോണൾഡ് ട്രംപ് പ്രസിഡൻഷ്യൽ  ഉത്തരവിലൂടെ ആവർത്തിച്ചുറപ്പിച്ച ഈ  തെറ്റായ പ്രഖ്യാപനം തിരുത്താൻ തയ്യാറാകണം. 


*ഒന്നാം തിയതിയിലെ ഡ്രൈഡേ ഒഴിവാക്കില്ല; ‘കേരള ടോഡി’ കള്ള് ബ്രാൻഡ് പുറത്തിറക്കും: മന്ത്രി എം ബി രാജേഷ്


ഈ വർഷത്തെ പുതിയ മദ്യനയം  മന്ത്രിസഭ  അംഗീകരിച്ചുവെന്നും കേരള ടോഡി എന്ന പേരിൽ കള്ള് ബ്രാൻഡ് ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ- എക്സെെസ്  മന്ത്രി എം ബി രാജേഷ് . ബാർ ലൈസൻസ് ഫീസ വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഇതിൽ 5 ലക്ഷം രൂപ കൂടി വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടും.


പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ  ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും.അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിർപ്പുമായി രം​ഗത്തു വന്നിരുന്നു.


*മദ്യനയം: ഷാപ്പുകൾക്ക്‌ സ്റ്റാർ പദവിയെന്ന വാർത്ത വാസ്തവ വിരുദ്ധം


  ഷാപ്പുകളെ ഹോട്ടലുകളിലെ പോലെ തരംതിരിക്കാനോ, സ്‌റ്റാർ പദവി നൽകാനോ തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ വാർത്താസമ്മേളനത്തിന്‌ ശേഷവും പലരും ഈ രീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ഈ അറിയിപ്പെന്നും തെറ്റായ വിവരം തിരുത്താൻ അഭ്യർത്ഥിക്കുന്നെന്നും അധികൃതർ ആവശ്യപ്പെട്ടു


*ചാന്ദ്രയാൻ 3 ഭൂഭ്രമണപഥം വിടാനുള്ള ഒരുക്കത്തിൽ; അഞ്ചാം പഥം ഉയർത്തലും വിജയകരം


തിരുവനന്തപുരം -ചാന്ദ്രയാൻ 3 ഭൂമിക്കു ചുറ്റുമുള്ള  ഭ്രമണപഥം വിടാനുള്ള അവസാന തയ്യാറെടുപ്പിലേക്ക്‌. 31ന്‌ അർധരാത്രിക്കുശേഷം പേടകം ചന്ദ്രനിലേക്ക്‌ നേരിട്ട്‌ കുതിക്കും. ഇതിന്‌ മുന്നോടിയായുള്ള അഞ്ചാം പഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയാക്കി. പ്രധാനപഥം ഉയർത്തലോടെ കൂടിയ ദൂരം ഒരു ലക്ഷത്തിലധികം കിലോമീറ്ററായി ഉയർന്നു. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ബംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിങ്‌ സെന്റർ നൽകിയ കമാൻഡിനെ തുടർന്ന്‌ പേടകത്തിലെ ത്രസ്റ്റർ 23 മിനിറ്റ്‌ തുടർച്ചയായി ജ്വലിച്ചു. 205 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചായിരുന്നു പഥം ഉയർത്തൽ.

ദേശീയം

*****


*ജാർഖണ്ഡിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊന്നു


 ഇന്നലെ രാത്രി എട്ടോടെ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസിൽ കയറിയാണ്‌ അക്രമം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും ദലദല്ലിയിലെ പ്രധാന റോഡ്‌ തടഞ്ഞു. ഗോത്രവർഗത്തിൽ നിന്നുളള നേതാവായ മുണ്ടയ്‌ക്ക്‌ വർധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകൾക്കും രാഷ്‌ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കിയിരുന്നു.


*ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ


 സുപ്രീംകോടതി ഒഴിയാൻ ആവശ്യപ്പെട്ട  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) ഡയറക്ടർ എസ്‌ കെ മിശ്രയ്‌ക്ക്‌  കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഈ മാസം പതിനൊന്നിനാണ്‌ മിശ്രയ്‌ക്ക്‌ ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടിനൽകൽ ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌  റദ്ദാക്കിയത്‌. 31നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന്‌ പകരം  മിശ്രയ്‌ക്ക്‌ വീണ്ടും കാലാവധി നീട്ടിനൽകണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു.


*വിമാനടിക്കറ്റ് നിരക്ക് വർധന താൽക്കാലികം ; ഇടപെടാനില്ലെന്ന് കേന്ദ്രം


ന്യൂഡൽഹി- നിലവിലെ വിമാനനിരക്ക് വർദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വർദ്ധനവ് താൽക്കാലികമാണെന്നും സീസൺ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകൾ ഇല്ലാത്തതും വിമാന ഇന്ധന വില ഉയർന്നതുമാണ് നിരക്ക് വർദ്ധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.


*സഹകരണസംഘം നിയമഭേദഗതി ബിൽ പാസാക്കി ; കേന്ദ്രത്തിന്‌ കൂടുതൽ അധികാരം


വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തനശൃംഖലയുള്ള സഹകരണ സംഘങ്ങളിൽ കേന്ദ്രസർക്കാരിന്‌ കൂടുതൽ ഇടപെടൽ അധികാരം നൽകുന്ന ബഹുസംസ്ഥാന സഹകരണ സംഘം നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ്‌ ബിൽ പാസാക്കിയത്‌. ഓഹരിമൂലധനം, തെരഞ്ഞെടുപ്പ്‌, സർക്കാർ ഫണ്ട്‌ എന്നീ കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്‌ ഇടപെടാൻ കഴിയുന്ന വ്യവസ്ഥകളാണ്‌ ബില്ലിൽ. പുതിയ സഹകരണനയം ഇക്കൊല്ലം പ്രഖ്യാപിക്കുമെന്ന്‌ ബിൽ പാസാക്കവെ സഹകരണ മന്ത്രി അമിത്‌ ഷാ പറഞ്ഞു.

അന്തർദേശീയം

*******


*സൗദിയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; ജീവനക്കാര്‍ മരിച്ചു 


ഖമീസ് മുഷൈത്ത് | സഊദിയുടെ എഫ്-15 എസ് എ യുദ്ധവിമാനം തകര്‍ന്നുവീണു. ദക്ഷിണ അസിര്‍ മേഖലയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ മരിച്ചു. പരിശീലന മേഖലയായ കിങ് ഖാലിദ് വ്യോമ താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്. 


*വാങ്‌ യി ചൈനയുടെ പുതിയ വിദേശമന്ത്രി


ബീജിങ്‌ - ഒരു മാസത്തോളമായി പൊതുജനമധ്യത്തില്‍ നിന്നും അകന്നുനില്‍ക്കുന്ന വിദേശ മന്ത്രി ചിന്‍ ​ഗാങിനെ പദവിയില്‍ നിന്നും പുറത്താക്കി ചൈന. പുതിയ വിദേശ മന്ത്രിയായി വാങ് യിയെ തെരഞ്ഞെടുത്തു. ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം വോട്ടെടുപ്പിലൂടെയാണ് വാങ് യിയെ പുതിയ പദവിയിലേക്ക് തെരഞ്ഞെടുത്തത്.


69 കാരനായ വാങ് യി 2013 മുതല്‍ 2022 വരെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടറുമായിരുന്നു. ഒരു മാസത്തിലേറെയായി ക്വിന്നിന്റെ അസാന്നിധ്യത്തില്‍ വാങ് യിയാണ് പ്രസിഡന്റ് ഷീ ജിന്‍ പിങിനൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നത്.


* 3 പലസ്തീന്‍കാരെ കൂടി ഇസ്രയേല്‍ വധിച്ചു


അധിനിവേശ വെസ്റ്റ് ബാങ്കിൽ നബ്ലസിൽ മൂന്ന് പലസ്തീൻ പൗരന്മാർ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ്‌ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ലെന്ന്‌ പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യം ജെനിൻ അഭയാർഥി ക്യാമ്പ്‌ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച്  ഇസ്രയേൽ ആക്രമിച്ചിരുന്നു. മൂന്ന് കുട്ടികളടക്കം 12 പലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമും ഗാസയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഇരുനൂറിലധികം പേരാണ്‌ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌

കായികം

****


*ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ ഗെയിംസിന്‌


അനിശ്ചിതത്വത്തിനും ആശങ്കകൾക്കും അവസാനം. ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്‌ബോൾ ടീമുകൾ ഏഷ്യൻ ഗെയിംസിൽ അണിനിരക്കും. നിലവിലെ നയത്തിൽ ഇളവ്‌ വരുത്തിയാണ്‌ കേന്ദ്ര കായിക മന്ത്രാലയം പങ്കാളിത്തതിന്‌ അനുമതി നൽകിയത്‌. ഏഷ്യയിൽ ആദ്യ എട്ട്‌ റാങ്കിൽ ഉൾപ്പെടുന്ന ടീമുകളെയാണ്‌  ഗെയിംസിന്‌ അയച്ചിരുന്നത്‌. ഇതുപ്രകാരം ഫുട്‌ബോളിൽ പ്രാതിനിധ്യമുണ്ടാകില്ല. പുരുഷൻമാർ പതിനെട്ടാമതും വനിതകൾ 11–-ാംസ്ഥാനത്തുമാണ്‌. അവസാനം ജക്കാർത്തയിൽ (2018) നടന്ന ഗെയിംസിൽ ഫുട്‌ബോൾ ടീമുകൾ പങ്കെടുത്തിരുന്നില്ല. ഇത്തവണ ചൈനയിലെ ഹാങ്‌ചൗവിൽ സെപ്‌തംബർ 23 മുതൽ ഒക്‌ടോബർ എട്ടുവരെയാണ്‌ ഗെയിംസ്‌.


*വനിതാ ഫുട്ബോൾ ലോകകപ്പ് : സ്‌പെയ്‌ൻ, ജപ്പാൻ പ്രീ ക്വാർട്ടറിൽ


ഓക്‌ലൻഡ്‌; ആധികാരിക ജയത്തോടെ സ്‌പെയ്‌നും ജപ്പാനും വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ് സിയിൽ സ്‌പെയ്‌ൻ അഞ്ച്‌ ഗോളിന്‌ സാംബിയയെയും ജപ്പാൻ രണ്ട്‌ ഗോളിന്‌ കോസ്‌റ്ററിക്കയെയും തോൽപ്പിച്ചു. സാംബിയയും കോസ്‌റ്ററിക്കയും തുടർച്ചയായ രണ്ടാംതോൽവിയോടെ പുറത്തായി. ഗ്രൂപ്പ്‌ ബിയിൽ ക്യാനഡയോട്‌ തോറ്റ്‌ അയർലൻഡ്‌ പുറത്തായി.  ഗ്രൂപ്പ്‌ ചാമ്പ്യൻമാരെ കണ്ടെത്താനായി 31ന്‌ സ്‌പെയ്‌നും ജപ്പാനും ഏറ്റുമുട്ടും.

വാണിജ്യം

****


*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ നിരക്ക് 44,120 രൂപയാണ്. 


സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില വര്‍ധിച്ചു. അഞ്ച് ദിവസത്തിനു ശേഷമാണ് ഇന്നലെ സ്വര്‍ണവില കൂടിയത്. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ നിരക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5515 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ ഉയര്‍ന്ന് 4563 രൂപയുമായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് 

വെള്ളി നിരക്ക് 103 രൂപയുമാണ്.

ഇന്നത്തെ സ്മരണ !!!

********


ഡോ.എ.പി.ജെ. അബ്ദുൽകലാം മ.

(1931-2015)

പട്ടം താണുപിള്ള മ. (1885-1970)

കാമ്പിശ്ശേരി കരുണാകരൻ മ. (1922-1977)

വി.പി. ശിവകുമാർ മ. (1947-1993)

ജ്ഞാനക്കൂത്തൻ (ആർ. രംഗനാഥൻ മ.   (1938-2016)

അംജദ് ഖാൻ മ. (1940 -1992  )

വാമൻ ദത്താത്രേയപട്‌വർദ്ധൻ മ. (1917-2007)

ജോൺ ഡാൽട്ടൻ മ. (1766-1844)

കെവിൻ കാർട്ടർ മ. (1960-1994)

ബോബ് ഹോപ് മ. (1903-2003)


എം.എ. ആന്റണി ജ. (1919-1988)

കൽപ്പന ദത്ത ജ. (1913-1995)

ഡെനിസ് ഡേവിഡോവ് ജ. (1784-1839)

അലക്സാണ്ടർ ഡ്യൂമാസ്(ഫിൽസ്)ജ. (1824-1895)

ഗിയോസുയെ കാർദുച്ചിയ ജ.(1835-1907) 

ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ ജ. (1848-1916)

ഏൺസ്റ്റ് വോൺ ഡോനാനി ജ. (1877-1960 )        

ചരിത്രത്തിൽ ഇന്ന്… 

********


1921 - ഇൻസുലിൻ കണ്ടുപിടിച്ചതായി പ്രഖ്യാപനം


1939 - ഭാരതത്തിൽ CRPF സ്ഥാപിതമായി 


1953 - ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം മുപ്പത്തിയെട്ടാം സമാന്തരരേഖ അതിർത്തിയായി അംഗീകരിച്ചുകൊണ്ട് അവസാനിപ്പിച്ചു.


1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.


1976 - ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്കയെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.


1985 - ഉഗാണ്ടയിൽ സൈനിക വിപ്ലവം.


1997 - ബന്ദ്‌  നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. 


2002 - വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടം നടന്നു. 


2002 - ഉക്രെയ്ൻ എയർഷോ ദുരന്തം: ഉക്രെയ്നിലെ ലിവിൽ ഒരു എയർ ഷോയ്ക്കിടെ ഒരു സുഖോയ് സു -27 യുദ്ധവിമാനം തകർന്നു, 77 പേർ കൊല്ലപ്പെട്ടു. 


2012 - ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം


2015 - പഞ്ചാബിലെ ഇന്ത്യൻ പോലീസ് സ്‌റ്റേഷനിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.