മണ്ണുത്തി- വടക്കഞ്ചേരിയിലെ കുതിരാനിലും വഴുക്കുംപാറയിലും റോഡ് തകർന്നതും മേൽപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതും നിർമ്മാണത്തിലെ അഴിമതിയുടെയും അശാസ്ത്രീയമായ നിർമ്മാണത്തിന്റെയും തെളിവാണെന്ന് ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി.
മണ്ണുത്തി- വടക്കഞ്ചേരിയിലെ കുതിരാനിലും വഴുക്കുംപാറയിലും റോഡ് തകർന്നതും മേൽപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതും നിർമ്മാണത്തിലെ അഴിമതിയുടെയും അശാസ്ത്രീയമായ നിർമ്മാണത്തിനെറെയും തെളിവാണെന്ന് ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി. നിർമ്മാണ കമ്പനി കെഎംസിയെ കരിമ്പട്ടികയിൽ ചേർത്ത് കേന്ദ്ര വിജിലൻസ് അന്വേഷണം ആരംഭിക്കണമാണെന്നും ലോകസഭയിലെ റൂൾ 377 പ്രകാരമുള്ള സബ്മിഷനിൽ ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതാ ഭാഗത്ത് ഏകദേശം എല്ലാ റോഡുകളും തകർന്നുകിടക്കുകയാണ്. ആറുവരിപ്പാതയിൽ പലയിടങ്ങളിലും ഒരു വരിപോലും സഞ്ചാര യോഗ്യമല്ലാതയുണ്ട്. സമയവും ഇന്ധനവും നഷ്ടമുണ്ടാക്കുന്നവിധം ദുരിതമാണ് ഇതിലൂടെയുള്ള യാത്ര. ചരക്കുനീക്കവും അന്തർ സംസ്ഥാന യാത്രകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
അശാസ്ത്രീയമായ നിർമ്മാണമാണ് ഇവിടെ നടക്കുന്നതെന്ന് പലതവണ ദേശീയപാത അതോറിറ്റിയുടെ മുൻപാകെ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം കാണാത്തതിൽ ജനപ്രതിനിധികളും യാത്രക്കാരെയും സമീപവാസികളും പ്രതിഷേധത്തിലാണ്. നിർമ്മാണ കമ്പനിയുടെ അലംഭാവം തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനിയും ഒത്തുകളിക്കുകയാണെന്ന ആരോപണവുമുണ്ട്. ആയതിനാൽ വകുപ്പുതല അന്വേഷണവും അനിവാര്യമാണ്.
ദേശീയ പാത 544 മണ്ണുത്തി-വടക്കാഞ്ചേരി ഭാഗത്തെ റോഡുകളിലും അനുബന്ധ നിർമ്മാണങ്ങളിലുമുള്ള മുഴുവൻ അറ്റകുറ്റപ്പണികളും തീരുംവരെ ടോൾ പിരിവുകൾ നിർത്തിവെക്കാനും സർക്കാർ തയ്യാറാവണം. ആകെ തകർന്നു കിടക്കുന്ന, സമയ നഷ്ടവും ഇന്ധന നഷ്ടവും വരുത്തിവെക്കുന്ന ഒരു റോഡിൽ ടോൾ പിരിവുമാത്രം മുറതെറ്റാതെ നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല, ടിഎൻ പ്രതാപൻ ചൂണ്ടിക്കാട്ടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ