ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 മിഥുനം 11
അത്തം / അഷ്ടമി
2023 ജൂൺ 26, തിങ്കൾ
കാതോലിക്ക ദിനം !
(മലങ്കര ഓർത്തഡോക്സ് സഭാദിനം)
ഇന്ന് ;
അടിയന്തരാവസ്ഥ വിരുദ്ധദിനം !
്്്്്്്്്്്്്്്്്്്്്്്്്്്്
അന്തഃരാഷ്ട്ര ലഹരി വിരുദ്ധ ദിനം !
അനധികൃത മനുഷ്യക്കടത്ത് വിരുദ്ധദിനം
********************************************
[ International Day against Drug Abuse and Illicit Trafficking ]
പീഡിപ്പിക്കപ്പെടുന്നവരുടെ രക്ഷക്കായി
അന്തഃരാഷ്ട്ര ദിനം ! ******************************************
[ International Day in Support of Victims of Torture ]
. ലോക ശീതീകരണ ദിനം !
. ***************************
[World Refrigeration Day]
ദേശീയ നാളികേര ദിനം !!
****************************
. ദേശീയ ബ്യൂട്ടീഷ്യൻ ഡേ !
* അസർബൈജാൻ: സൈനിക നാവിക
ദിനം !
* റോമാനിയ : പതാക ദിനം!
* സോമാലിയ,മഡഗാസ്കർ: സ്വാതന്ത്ര്യ
ദിനം !
* ഹാമ് ലിൻ : എലിപിടുത്തക്കാരുടെ
ദിനം! [ പൈയ്ഡ് പൈപേഴ്സ് ഡേ ]
* തായ്ലാൻഡ്: സന്തോൺ ഫുവിന്റെ
ജന്മദിനം!
* USA;
National Canoe Day
National Chocolate Pudding Day
Please Take My Children to Work Day
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്്്
''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.''
. [- മോഹൻദാസ് കരംചന്ദ് ഗാന്ധി ]
**************************
1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായി വെള്ളിത്തിരയിൽ എത്തുകയും 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായും മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയും
1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയത്തോടെ സൂപ്പർസ്റ്റാർ പദവിയിലേക്കെത്തുകയും ചെയ്ത ചലച്ചിത്രതാരവും മുൻ രാജ്യസഭാംഗവും കൂടിയായ സുരേഷ്‌ഗോപിയുടേയും (1957),
നിലവിൽ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്റ്റീലിൻ്റെയും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെയും ( 1969),
പ്രശസ്തനായ റഷ്യൻ ബിസിനസുകാരനും സാമൂഹ്യ പ്രവർത്തകനും കോളമിസ്റ്റുമായ മിഖായിൽ ബോറിസോവിച്ച് ഖോദൊർക്കോവിസ്ക്കിയുടെയും (1963),
ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. എന്നാല്‍ നിയമ പോരാട്ടം തുടരും.
ബ്രിജ്ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു,ഇരയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ പോക്സോ കേസ് ദുര്‍ബലം
അതേസമയം, സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു. വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ട്വീറ്റ് ചെയ്തത്.
***മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ല: സീതാറാം യെച്ചൂരി
മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും രണ്ടും പരസ്‌പരം ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ ഹിന്ദി പരിഭാഷയായ ‘മാർക്‌സ്‌വാദ് ഓർ ധരംനിരപേക്ഷത’ (മാർക്‌സിസവും മതനിരപേക്ഷതയും) എന്ന പുസ്‌തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർകിഷൻ സിങ് സുർജിത് ഭവനിൽ നടന്ന ചടങ്ങിൽ പുസ്തകം യെച്ചൂരിയിൽനിന്ന് പ്രമുഖ ഹിന്ദി കവി വിഷ്ണുനാഗർ ഏറ്റുവാങ്ങി. കലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ് പുസ്‌തകം തയ്യാറാക്കിയത്.
***പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡല്‍ഹിയിലേക്ക്
വി.ഡി സതീശനും കെ സുധാകരനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരില്‍ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡല്‍ഹി സന്ദര്‍ശനം.
രണ്ടുദിവസത്തിനുള്ളില്‍ എം.വി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പ്രതികരിച്ചു കെ സുധാകരന്‍ പ്രതികരിച്ചു.
പ്രാദേശികം
***************
***യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ക്രൂരമര്‍ദനം; വിവസ്ത്രയായി മതിൽ ചാടി ഓടി,
സംഭവത്തില്‍ ആറ്റിങ്ങള്‍ അവനവഞ്ചേരി സ്വദേശി കിരൺ (25) അറസ്റ്റിൽ
ശനിയാഴ്ച രാത്രിയാണ് സംഭവം.
കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതി മറ്റൊരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കില്‍ കയറ്റിയതെങ്കിലും യുവതിയെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച പ്രതി പുലര്‍ച്ചെ വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും വിവരമുണ്ട്. പുലര്‍ച്ചെയോടെ ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് വിഷയം പോലീസില്‍ അറിയിക്കുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
***ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; നാല് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത
ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ, കേരളത്തിൽ ഇന്ന് മുതൽ അടുത്ത നാല് ദിവസം വ്യാപകമായ ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തമായേക്കും. 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 25ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
*** മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി കേസ് അന്വേഷണം നീളുന്നത് വൻ തട്ടിപ്പ് ശൃംഖലയിലേക്ക്.
കേസിൽ കൂട്ടുപ്രതിയായ കണ്ടല്ലൂർ സ്വദേശി അബിൻ സി രാജ് കൂടുതൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കായംകുളത്തുള്ള നിരവധിപേർക്ക് അബിൻ രാജ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതായാണ് വിവരം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നതിന് രണ്ടുലക്ഷം രൂപയാണ് നിഖിലിൽനിന്ന് അബിൻ വാങ്ങിയത്.
***പുൽപ്പള്ളി ബാങ്ക് വായ്‌പ തട്ടിപ്പ്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പ തട്ടിപ്പിൽ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. ബാങ്കിന്റെ മുൻഡയറക്ടർ കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് വെള്ളിലാംതടത്തിൽ വി എം പൗലോസിനെയാണ്(60) ഞായർ വൈകിട്ട് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
വായ്‌പ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേൽ നേരത്തെ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഷാജി പിന്നീട് മരിച്ചു.
***ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ്, ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരിക രേഖയാക്കി
ഭിന്നശേഷി അവകാശനിയമ പ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായതെന്ന് സാമൂഹ്യ നീതി മന്ത്രി ആർ ബിന്ദു ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും യുഡിഐഡി കാർഡ് ആധികാരികരേഖയായി അംഗീകരിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
***കൊലപാതകം നടന്ന് 33 വര്‍ഷം, ശിക്ഷ വിധിച്ചിട്ട് 27 വര്‍ഷം; അച്ചാമ്മ ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത്. ഒടുവില്‍ കൊലക്കേസ് പ്രതി പിടിയില്‍
മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിന് ശേഷം എറണാകുളത്തു നിന്നും പിടിയിലായത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു.
പതിനെട്ടാം വയസില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍ നൂറ്റാണ്ടിലേറെ ഒളിവില്‍ തുടര്‍ന്ന് ഒടുവില്‍ പൊലീസ് വലയിലായത്.
1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു.
എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.
***മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ അഞ്ച് പേര്‍ കുടുങ്ങി .
പ്രദേശത്ത് എത്തിയ വിനോദ സഞ്ചരികളാണ് കുടുങ്ങിയത്. അരുവിയില്‍ പെട്ടെന്ന് ശക്തമായ മഴവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ പാറക്കെട്ടിനു മുകളില്‍ നിലയുറപ്പിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെ പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയായിരുന്നു. സ്ഥലത്ത് അഗ്‌നിരക്ഷാസേനയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവരെ വടംകെട്ടി കരയിലെത്തിക്കാനാണ് ശ്രമം.
സാംസ്കാരികം
*********************
***ആറന്മുള സത്യവ്രതൻ സ്മാരക അവാർഡ് ടി.ജി. വിജയകുമാറിന് നൽകി.
ഏറ്റുമാനൂർ: ആറന്മുള സത്യവ്രതൻ സ്മാരക ട്രസ്റ്റും ഏറ്റുമാനൂർ എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയും നൽകുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യ അവാർഡ് ടി.ജി. വിജയകുമാറിന് മന്ത്രി വി.എൻ. വാസവൻ നൽകി.
25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജോർജ് പുളിങ്കാട്, ലൈബ്രറി സെക്രട്ടറി പി.രാജീവ് ചിറയിൽ, ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര, വിദ്യാ ആർ. പണിക്കർ, വി.ജി. ഗോപകുമാർ, കാവ്യവേദി ചെയർമാൻ പി.പി. നാരായണൻ, പ്രൊഫ.ജയലക്ഷ്മി, നോവലിസ്റ്റ് സിജിതാ അനിൽ, ടോംസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കവി ഗിരിജൻ ആചാരി നയിച്ച കവിയരങ്ങും നടന്നു.
ദേശീയം
***********
***'മഹാരാഷ്ട്ര ഒരിക്കലും നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ല': ശിവസേന നേതാവ് ഉദയ് സാമന്ത്
ശിവസേന-യുബിടി നേതാവ് ഉദ്ദവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര വ്യവസായ വകുപ്പ് മന്ത്രിയും ശിവസേന നേതാവുമായ ഉദയ് സാമന്ത്. പാറ്റ്‌നയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തില്‍ ഉദ്ദവ് പങ്കെടുത്തതാണ് സാമന്തിനെ ചൊടിപ്പിച്ചത്. ഉദ്ദവ് തങ്ങളുടെ പ്രത്യയ ശാസ്ത്ര നിലപാടില്‍ വിട്ടുവീഴ്ച വരുത്തിയെന്നാണ് സാമന്തിന്റെ ആരോപണം.
” നിലവിലെ സ്ഥിതി നോക്കു. ഉദ്ദവ് തന്റെ നിലപാടില്‍ വിട്ടുവീഴ്ച നടത്തിയിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കലിനെ എതിര്‍ത്ത ആളിന്റെ ഒപ്പം തോളോട് തോള്‍ ചേര്‍ന്നിരിക്കുകയാണ് ഉദ്ദവ് ഇപ്പോള്‍. ബാലസാഹേബിന്റെ സ്വപ്‌നമായിരുന്നു ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍. എന്നെങ്കിലും പ്രധാനമന്ത്രിയായാല്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു,’ സാമന്ത് പറഞ്ഞു.
***6 മുസ്ലീം രാഷ്ട്രങ്ങള്‍ ബോംബിട്ട് തകര്‍ത്തവരാണ്, ബരാക് ഒബാമയ്‌ക്കെതിരെ നിര്‍മല സീതാരാമന്‍
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന വാദങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യാതൊരു പരിഗണനയും നല്‍കേണ്ടാത്ത വിഷയങ്ങളാണ് കോണ്‍ഗ്രസും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഉന്നയിക്കുന്നത്. സര്‍ക്കാരിനെതിരെ അത്തരത്തില്‍ യാതൊരു ഡാറ്റയുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വികളെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.
***വീട്ടമ്മയ്‌ക്ക് ജീവിത പങ്കാളിയുടെ സ്വത്തിൽ തുല്യാവകാശം: മദ്രാസ് ഹൈക്കോടതി
ഭർത്താവ് സ്വന്തം വരുമാനത്തിൽ സമ്പാദിക്കുന്ന സ്വത്തുവകകളിൽ ഭാര്യയ്ക്കും തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. 1965ൽ വിവാഹിതരായ ദമ്പതികൾ 2016-ൽ നൽകിയ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ നിരീക്ഷണം.വസ്‌തുവകകൾ ഭാര്യയുടെയോ ഭർത്താവിന്റെയോ പേരിൽ വാങ്ങാം. രണ്ടുപേരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വാങ്ങിയ സ്വത്തായേ ഇവയെ കണക്കാക്കാൻ കഴിയൂവെന്നും ജസ്റ്റിസ് കൃഷ്‌ണൻ രാമസാമി നിരീക്ഷിച്ചു.
*** പശുക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഹിന്ദു വ്യക്തിക്കും ഉണ്ടെന്ന് തെലങ്കാനയിലെ വിഎച്ച്‌പി പ്രചാരണ വിഭാഗം തലവനും മുതിർന്ന നേതാവുമായ പഗുഡകുല ബാലസ്വാമി.
ഗോവധ നിരോധന നിയമം കർശനമായി നടപ്പാക്കണം. പശുവിനെ കൊല്ലുന്നവർക്കെതിരെ കർശന നടപടി വേണം. തെരുവ് നായകൾ, പൂച്ചകൾ, എലികൾ എന്നിവ ചത്തൊടുങ്ങുന്നതിൽ പ്രതിഷേധിക്കുന്ന മൃഗസംരക്ഷണ സംഘടനകൾ പശുക്കളെ കൊല്ലുന്ന സംഭവത്തിൽ മൗനം പാലിക്കുകയാണെന്നും പഗുഡകുല ബാലസ്വാമി കുറ്റപ്പെടുത്തി.
അന്തർദേശീയം
*******************
***രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്ഷ്യൻ സർക്കാർ ആദരിച്ചു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടയിൽ ബഹുമതി നൽകിയത്. ഈജിപ്തിനോ മാനവികതക്കോ അമൂല്യമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രത്തലവന്മാർ, കിരീടാവകാശികൾ, വൈസ് പ്രസിഡന്റുമാർ എന്നിവർക്കാണ് ഓർഡർ ഓഫ് നൈൽ നൽകുന്നത്. 1915 ലാണ് ഇത് സ്ഥാപിതമായത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്
***റഷ്യയില്‍ വാഗ്‌നർ കലാപനീക്കം പാളി ; ബലാറസിലേക്ക് പിന്മാറി സൈനിക സംഘം
മോസ്കോ
റഷ്യയിൽ സ്വകാര്യ സൈനിക സംഘം ‘വാഗ്‌നർ ഗ്രൂപ്പി’ന്റെ സായുധകലാപശ്രമം പാളി. സംഘം ബലാറസിലേക്ക് പിന്മാറി. മോസ്കോയ്ക്ക് 200 കിലോമീറ്റർ അകലെവച്ച് സൈന്യം പിന്മാറിയതായി വാഗ്‌നർ മേധാവി യെവ്‌ഗേനി പ്രിഗോഷിൻ അറിയിച്ചു. പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിനെ പുറത്താക്കണമെന്ന വാഗ്‌നർ ഗ്രൂപ്പിന്റെ ആവശ്യത്തോട് റഷ്യന്‍ സർക്കാർ പ്രതികരിച്ചിട്ടില്ല.
സായുധകലാപം സൃഷ്ടിച്ച് രാജ്യത്തെ തകർക്കാനാണ് റഷ്യയുടെ എതിരാളികൾ ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശ വക്താവ് മരിയ സഖറോവ പറഞ്ഞു. സംഭവത്തെ റഷ്യക്കെതിരായി നീങ്ങാനുള്ള അവസരമായി കണക്കാക്കിയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ‘ശത്രുക്കൾ നമ്മുടെ ശക്തിയെയും നിശ്ചയദാർഢ്യത്തെയും പരീക്ഷിക്കുകയാണ്. നമുക്ക് ഒറ്റ നേതാവേയുള്ളൂ. സായുധകലാപ ശ്രമത്തിനെതിരെ യോജിച്ച് അണിനിരക്കാനാണ് പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവശ്യപ്പെട്ടിരിക്കുന്നത്’; മരിയ ട്വീറ്റ് ചെയ്തു.
കായികം
************
***സഞ്ജുവല്ല, ധവാന്‍ ക്യാപ്റ്റന്‍! ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബി ടീമില്‍ ആരൊക്കെ?
ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലും ടീമുകളെ ഇറക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. പുരുഷ വിഭാഗം ക്രിക്കറ്റില്‍ ബി ടീമിനെയും വനിതകളില്‍ പ്രധാന ടീമിനെയുമായിരിക്കും ഇന്ത്യ അയക്കുകയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയിരിക്കുന്നത്. ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്.
***ഇന്ത്യക്കായി കളിച്ച് അച്ഛനും മകനും! ഭാഗ്യം ലഭിച്ചത് 5 പേര്‍ക്ക്
ലാലാ അമര്‍നാഥും മൊഹീന്ദര്‍ അമര്‍നാഥുമാണ് ഈ പട്ടികയില്‍ ഒന്നാമത്.
രണ്ടാമതായി റോജര്‍ ബിന്നി-സ്റ്റുവര്‍ട്ട് ബിന്നിയാണ്
വിജയ് മഞ്ജറേക്കറും സഞ്ജയ് മഞ്ജറേക്കറുമാണ് ഈ പട്ടികയിലെ മറ്റ് രണ്ടുപേര്‍
ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും മകന്‍ രോഹന്‍ ഗവാസ്‌കറും ഈ പട്ടികയില്‍ ഉള്‍പ്പെടും
യോഗ്രാജ് സിങ്ങും യുവരാജ് സിങ്ങുമാണ് ഈ പട്ടികയിലെ മറ്റൊരു കൂട്ടര്‍.
വാണിജ്യം
************
*** ഗോ ഫസ്റ്റിന് പറന്നുയരാൻ 425 കോടിയെങ്കിലും വേണം
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗോ ഫസ്റ്റിന്റെ വിമാനസർവ്വീസുകൾ റദ്ദാക്കിക്കൊണ്ടുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളറെയായി. എന്നാൽ എയർലൈൻ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഉതകുന്ന പുനരുജ്ജീവന പദ്ധതിക്കായി ഗോ ഫസ്റ്റിന് 425 കോടി രൂപ ആവശ്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗോ ഫസ്റ്റിന്റെ റെസല്യൂഷൻ പ്രൊഫഷണൽ (ആർ പി) ശൈലേന്ദ്ര അജ്മേര എയർലൈൻസ് ഫിനാൻഷ്യർമാരിൽ നിന്ന് ഇടക്കാല ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്നത്തെ സ്മരണ !!!
*************************
എ പി ഗോപാലൻ മ. (-2007)
അടൂർ പങ്കജം മ. (1925 - 2010)
കെ. നാരായണക്കുറുപ്പ് മ. (1927- 2013)
കാവാലം നാരായണപണിക്കർ മ. (1927-2016)
യശ് ജോഹർ മ. (1929-2004)
ആൽഫ്രെഡ് ഡോബ്ലിൻ മ. (1878-1957 )
ജഹാനാറ ഇമാം മ. (1929 -1994)
എം.എ ജോൺ ജ. (1936 -2011)
കാലാമണ്ഡലം ഗംഗാധരൻ. ജ. (1936- 2015)
ഇമാം ശാമിൽ ജ. (1797 -1871)
ചാൾസ് മെസ്സിയർ ജ. (1730-1817)
പീറ്റർ ക്ലാവർ ജ. (1581-1654)
ലോർഡ് കെൽവിൻ ജ. ( 1824-1907)
പേൾ എസ്. ബക്ക് ജ. (1892-1973)
സാൽവഡോർ അലൻഡെ ജ. (1908-1994)
ചരിത്രത്തിൽ ഇന്ന്…
**********************
684 - ബെനഡിക്റ്റ് രണ്ടാമൻ മാർപ്പാപ്പയായി.
1483 - റിച്ചാഡ് മൂന്നാമൻ ഇംഗ്ലണ്ടിലെ രാജാവായി.
1541 - പെറുവിൻറെ തലസ്ഥാനമായ ലിമ നഗരം സ്ഥാപിച്ച പിസാറോ എന്ന സ്പെയിൻകാരനെ സ്വന്തം സേനാംഗങ്ങൾ വധിച്ചു.
1599 - ഉദയംപേരൂർ സുനഹദോസ് അവസാനിച്ചു.
1819 - ബൈസിക്കിളിന് പേറ്റന്റ് ലഭിച്ചു.
1843 - ഹോങ്കോങ് ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചു.
1858 - ടിന്റസ്സിൽ ഉടമ്പടിയെ തുടർന്ന് ചൈനയും ബ്രിട്ടനും തമ്മിലുള്ള ശത്രുത അവസാനിച്ചു.
1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വൾഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കൽ.
1945 - ഐക്യരാഷ്ട്ര ചാർട്ടർ സാൻഫ്രാൻസിസ്കോയിൽ ഒപ്പുവക്കപ്പെട്ടു.
1948 - രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സോവിയറ്റധീന പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ബെർലിൻ നഗരത്തിലേക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും വിമാനങ്ങളിൽ ഭക്ഷണം എത്തിക്കാൻ തുടങ്ങി. ചരിത്രത്തിൽ ഇത് ബെർലിൻ ഐർലിഫ്റ്റിംഗ് എന്നറിയപ്പെടുന്നു.
1960 - ഇന്ത്യൻ സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ മഡഗാസ്കർ ഫ്രഞ്ച് അധീനതയിൽ നിന്നും സ്വതന്ത്രമായി
1975 - ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1982 - എയർ ഇന്ത്യയുടെ ബോളിങ് വിമാനം ഗൗരീശങ്കർ മുംബൈ വിമാനത്താവളത്തിൽ തകർന്നു വീണു.
1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിൻ ഹമദ് അൽതാനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രൻ ഹമദ് ബിൻ ഖലീഫ അൽതാനി ഭരണത്തിലേറി.
2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
2013 - ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ജമ്മുകാശ്മീരിലെ പിർപഞ്ചാൽ പർവ്വതങ്ങൾക്കുള്ളിലൂടെയാണ് ഈ പാത.
2015 - സ്വവർഗവിവാഹം നിയമവിധേയമാക്കി കൊണ്ട് അമേരിക്കന്‍ സുപ്രീംകോടതി വിധി പ്രസ്താപിച്ചു.
2020 - കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ എന്നൊരു വെബ് പോർട്ടൽ ആരംഭിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ