വടക്കാഞ്ചേരി പുഴ നവീകരണം; 10 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതായി MLA സേവ്യർ ചിറ്റിലപ്പള്ളി ഇന്ന് അറിയിച്ചു



വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. ടോട്ടൽ ഡെവലപ്പ്മെന്റ് പ്ലാൻ ഫോർ വടക്കാഞ്ചേരി റിവർ ഫേയ്സ് 1 എന്ന പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചത്. വടക്കാഞ്ചേരി, തെക്കുംകര പ്രദേശത്തെ സമഗ്ര കാർഷിക വികസനം, വെള്ളക്കെട്ട് ഒഴിവാക്കൽ, നദിയുടെ സ്വഭാവിക നീരൊഴുക്ക് പുന:സ്ഥാപിക്കൽ, നദീതീരശോഷണം തടയൽ, നദീതട ടൂറിസ വികസനം തുടങ്ങിയവ ലക്ഷ്യമാക്കിയാണ് പദ്ധതി ലഭ്യമാക്കിയിട്ടുള്ളത്. 51 കിലോമീറ്റർ നീളമുള്ള വടക്കാഞ്ചേരി പുഴയിൽ 16 ചിറകളുണ്ട്. വാഴാനി ജലസേചന പദ്ധതി മുഖേന തലപ്പിള്ളി താലൂക്കിലെ 3560 ഹെക്ടർ ഭൂമിയിൽ ജലസേചനത്തിനായി കേച്ചേരി പുഴ ഉപയോഗപ്പെടുത്തുന്നുണ്ട്.



 10 കോടി രൂപ ഭരണാനുമതി ലഭ്യമായിട്ടുളള വടക്കാഞ്ചേരി പുഴ വികസനം ഒന്നാം ഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെയുള്ള 20  കിലോമീറ്റർ ഭാഗത്തെ വികസനമാണ്.8 കിലോമീറ്റർ ഭാഗത്ത് പ്രളയാനന്തരം അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, 4.5 കിലോമീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, 5 സ്ഥലത്ത് നടപ്പാത നിർമ്മാണം, 4 സ്ഥലത്ത് കുളിക്കടവ് നിർമ്മാണം, വടക്കാഞ്ചേരി ശിവക്ഷേത്ര കുളിക്കടവ് പുനരുദ്ധാരണം, പട്ടിയാംകുന്നിൽ ട്രാക്ടർ വേ നിർമ്മാണം, അകമല തോടിലെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവ ഉൾപ്പെടുന്നു.



 ഈ പദ്ധതി നടപ്പിലാകുന്നതോടെ സമീപ പ്രദേശങ്ങളായയ കരുമത്ര, മങ്കര, തെക്കുംകര, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ജലദൗർലഭ്യം കൂടി പരിഹരിക്കാനാകും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍