വടക്കാഞ്ചേരി: 80-ാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി സൗഹൃദം സെൻറർ അമ്പിളി ഭവനിൽ നടത്തിയ സമാദരണം പരിപാടിയിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ കുറ്റിപ്പുഴ രവിയെ സാഹിത്യ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു.പ്രശസ്തി ഫലകവും 2001 രൂപ വിലവരുന്ന സാഹിത്യ ഗ്രന്ഥങ്ങളും അടങ്ങിയ പുരസ്കാരം ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ സമ്മാനിച്ചു.കുറ്റിപ്പുഴ രവിയുടെ സമഗ്ര സാഹിത്യ സംഭാവനകളെ മാനിച്ചാണ് ഈ പുരസ്കാരം നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാടകങ്ങളും ലേഖനങ്ങളും കവിതകളുമായി അനേകം കൃതികളുടെ കർത്താവായ കുറ്റിപ്പുഴ രവി സാഹിത്യ പഠിതാക്കൾക്ക് മാതൃകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.പ്രശസ്ത സാഹിത്യകാരൻ ഡോ. പുത്തേഴത്ത് രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പല പ്രശസ്തരായ സാഹിത്യകാരന്മാരും ജീവിച്ചിരിക്കുമ്പോൾ അവഗണിക്കപ്പെട്ടവരാണെന്ന് ഷെക്സ്പ്പിയറെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു.
സൗഹൃദം കൂട്ടായ്മയുടെ സമഗ്ര സംഭാവനക്കുള്ള പ്രഥമ പുരസ്കാരം കുറ്റിപ്പുഴക്ക് ലഭിച്ചത് തികച്ചും പ്രശംസനീയമാണെന്നും അത് അദ്ദേഹത്തിൻ്റെ സാഹിത്യ കൃതികളുടെ മേന്മ സൂചിപ്പിക്കുന്നുവെന്നും ഡോ. പുത്തേഴത്ത് രാമചന്ദ്രൻ പറഞ്ഞു. സൗഹൃദം സൊസൈറ്റി പ്രസിഡണ്ട് ഇ. സുമതി കുട്ടി അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുഴ രവിയുടെ പുതിയ കാവ്യസമാഹരം അടിയൊഴുക്കുകൾ ഡോ. പി.ജി.രാജു കുട്ടൻ പ്രകാശനം ചെയ്തു.കെ.ആർ.രാജു മാസ്റ്റർ ആദ്യ പ്രതി ഏറ്റുവാങ്ങി. ശ്രീദേവി അമ്പലപുരം മുഖ്യ പ്രഭാഷണം നടത്തി.കെ.എ.ഗോവിന്ദൻ ,കെ.സേതുമാധവൻ, ദേവകി ചെമ്പുക്കാട്ട്,അഡ്വ.ബി.ബി. ബ്രാഡ്ലി എന്നിവർ പ്രസംഗിച്ചു.ചന്ദ്രമോഹൻ കുമ്പളങ്ങാട് കവിയരങ്ങ് ഉദ്ഘാടനം ചെയ്'തു.അംബികാദേവി കൊട്ടേക്കാട്, ജയൻ എടത്തറ, സ്വപ്ന ശ്രീനിവാസൻ ,പുഷ്പജ നാരായണൻ, ബാലഗോപാൽ ചാണയിൽ ,ജോൺസൺ കുന്നംപിള്ളി, കൃഷ്ണൻകുട്ടി വിരുപ്പാക്ക എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഉഷ രാമചന്ദ്രൻ സ്വാഗതവും ടി.എൻ.നമ്പീശൻ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍