ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തൃശ്ശൂർ റൂറൽ പോലീസ്.

 

തൃശ്ശൂർ റൂറൽ : ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ നടക്കുന്ന എല്ലാ സ്ഥങ്ങളിലും ക്രമസമാധാനവും, നിയമപരിപാലനവും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ ആത്മവിശ്വാസവും സുരക്ഷാ ബോധവും വളർത്തുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ :

    • അനധികൃത സ്പരിറ്റ്, മദ്യം, രാസ ലഹരി, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനവും വിൽപ്പനയും തടയുന്നതിനും വാഹനങ്ങളുടെ മറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ജില്ലാ അതിർത്തികളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ശക്തമായ വാഹന പരിശോധന. 

    • മൊബൈൽ, ബൈക്ക് പെട്രോളിംഗുകൾ.

    • മഫ്തി പോലീസിന്റെ രഹസ്യ നീരിക്ഷണം..

    • സ്തീ സുരക്ഷയ്ക്കായി പിങ്ക് പോലീസ് സേവനം.

    • ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം.

    • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് DANSAF (District Anti Narcotics Special Action Force).

    • പ്രധാന ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന.

    • സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെട്ടവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ. 

    • സെൻസിറ്റീവ് മേഖലകളിൽ ശക്തമായ പ്രത്യേക പെട്രോളിഗ്.   

  എല്ലാ പോലീസ് സ്റ്റേഷൻ പരിധികളെയും രണ്ട് സെക്ടറുകളിലായി തിരിച്ച് സ്റ്റേഷൻ പരിധികളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കവർ ചെയ്യുന്ന രീതിയിൽ ജീപ്പ്, ബൈക്ക്, കാൽനട പെട്രോളിംഗ് എന്നിവ ഏർപ്പെടുത്തും. 


 ഓരോ സെക്ടറിലും 24 മണിക്കൂറും മൊബൈൽ പെട്രോളിംഗ് ഉറപ്പാക്കും. പെട്രോളിങ്ങ് പാർട്ടിയിലുള്ള പോലീസ് ഓഫീസർക്ക് അവരുടെ പരിധിയിൽ റോഡുകൾ തടസപ്പെടുന്നില്ല എന്നും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. 


 ഇതു കൂടാതെ പോലീസ് സ്റ്റേഷൻ എസ്.ഐ ഓഫീസറായുള്ള മൊബൈൽ പെട്രോളിംഗ് പാർട്ടി സ്റ്റേഷൻ പരിധിയികളിലെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പെട്രോളിങ്ങ് നടത്തും. സാമൂഹ്യവിരുദ്ധരെ കസ്റ്റഡിയിലെടുക്കുകയും, സംശയാസ്പദമായ ക്രിമിനൽ ഒളിത്താവളങ്ങൾ നിരന്തരം പരിശോധക്ക് വിധേയമാക്കുകയും ചെയ്യും. 


 തൃശ്ശൂർ റൂറൽ ജില്ലയിലെ അതിരപ്പിള്ളി , ചിമ്മിനി ഡാം, വാടനപ്പിള്ളി സ്നേഹതീരം ബീച്ച്, വലപ്പാട് ബീച്ച്, കഴിമ്പ്രം ബീച്ച്, അഴീക്കോട് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഓണാവധിയോടനുബന്ധിച്ച് അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് ഈ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് ക്രമീകരണങ്ങളും ഏർപ്പെടുത്തും.


 കൂടാതെ അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, പ്രത്യേക ആഘോഷ പരിപാടികൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ, കൂടാതെ പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബീച്ചുകൾ എന്നീ സ്ഥലങ്ങളിൽ അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കി, നിയമവും ക്രമസമാധാനവും നിലനിർത്തുന്നതിനായി ഈ സ്ഥലങ്ങളിലെ പ്രാദേശിക സാഹചര്യം വിലയിരുത്തി, ഓരോ മേഖലയിലും പട്രോളിംഗ്, പിക്കറ്റ്, മറ്റ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തും. 


 തൃശ്ശൂർ റൂറൽ ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായുള്ള പോലീസ് പട്രോളിംഗ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ നടപടികളും ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് നിരീക്ഷിക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍