കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡിക്കെതിരായ ആക്രമണം സി.പി.എം കടുപ്പിക്കുമ്പോഴും സി.പി.എം നേതാവിന്‍റെ പരാതിയില്‍ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി.

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഇ.ഡിക്കെതിരായ ആക്രമണം സി.പി.എം കടുപ്പിക്കുമ്പോഴും സി.പി.എം നേതാവിന്‍റെ പരാതിയില്‍ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ പി.ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയില്‍ 6 ദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രാഥമികാന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വിശദീകരണം. കരുവന്നൂര്‍ ബാങ്കില്‍ നൂറ്റിയന്‍പതു കോടിയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസില്‍ പ്രാദേശിക സി.പി.എം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് തുടക്കം മുതല്‍ ഇ.ഡിയുടെ ആരോപണം.  

തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.സതീഷ്കുമാര്‍, പി.പി.കിരണ്‍ എന്നിവരുമായി ബന്ധമുള്ളവരെയും ഇരുവരുടെയും മൊഴികളില്‍ പരാമര്‍ശിച്ചിരുന്നവരെയും തുടര്‍ച്ചയായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷനെ ഏഴുതവണ ഇ.ഡി ചോദ്യം ചെയ്തു.

 അവസാനം ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പി.ആര്‍.അരവിന്ദാക്ഷന്‍ ആശുപത്രിയില്‍ ചികില്‍സതേടി. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. പ്രാഥമികാന്വേഷണം ആരംഭിച്ചതിന് പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇ.ഡി ഓഫിസിലുമെത്തി. വിവരം അറിയിക്കാന്‍ പോയെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസില്‍ ആശയക്കുഴപ്പം തുടരുകയാണ്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.