കരുവന്നൂർ കേസ് ; പണം തിരികെകൊടുക്കാതെ രക്ഷയില്ലെന്ന് സി.പി.എം. തൃശൂർ ജില്ലാ കമ്മിറ്റി.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാൻ സർക്കാർ പദ്ധതിയൊരുക്കണമെന്ന് ആവശ്യപ്പെടാൻ സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പണം തിരിച്ചുകൊടുക്കാതെ പ്രതിരോധം സാധ്യമല്ലെന്നാണ് വിലയിരുത്തൽ.


യഥാസമയം നടപടിയെടുക്കുന്നതിലുണ്ടായ വീഴ്‌ചയാണ് ഗുരുതരപ്രതിസന്ധിക്കിടയാക്കിയതെന്ന് നേതാക്കൾ വിമർശനം ഉന്നയിച്ചു. കരുവന്നൂർ സംഭവത്തിൽ പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.


ഇ.ഡി. നീക്കത്തിനെതിരേ മണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയവിശദീകരണജാഥകൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്‌കരണത്തിനും തീരുമാനിച്ചു. ശനിയാഴ്‌ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾക്കെതിരേ വിമർശനമുയർന്നിരുന്നു. ഗ്രൂപ്പിസമടക്കം ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചകളുടെ തുടർച്ചയായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.