ഇ.ഡി. അന്വേഷണം തൃശ്ശൂർ കോർപ്പറേഷനിലേക്കും

 ഇ.ഡി. അന്വേഷണം തൃശ്ശൂർ കോർപ്പറേഷനിലേക്ക് പണം വാങ്ങി ക്രമപ്പെടുത്തിയത് 152 കെട്ടിടങ്ങൾ

തൃശ്ശൂർ : കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ അന്വേഷണം തൃശ്ശൂർ കോർപ്പറേഷനിലേക്കും നീങ്ങുന്നതായി സൂചന. ഇ.ഡി. ചോദ്യംചെയ്ത കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് േഹാം പുതുക്കിപ്പണിയുന്ന കരാറുകാരൻ ജനീഷ് എന്നിവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അനുമതിയില്ലാതെ നിർമിച്ച 152 കെട്ടിടങ്ങൾ വൻ തുക വാങ്ങി ക്രമപ്പെടുത്തിയെന്നാണ് ഇവരിൽനിന്ന് ഇ.ഡി.ക്ക് കിട്ടിയിട്ടുള്ള വിവരം.


ഇതിൽ വെളിയന്നൂർ റോഡ് ജങ്‌ഷനിലെ പെട്ടിക്കട മുതൽ സ്വകാര്യ ആശുപത്രി വരെ ഉൾപ്പെടും. ക്രമവിരുദ്ധമായി നിർമിച്ച വെളിയന്നൂരിലെ പെട്ടിക്കട ക്രമപ്പെടുത്താൻ ഒരുലക്ഷമാണ് വാങ്ങിയത്. ഇത് കൈക്കൂലിയായി വാങ്ങി ക്രമപ്പെടുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ മുകളിലെ നില ക്രമപ്പെടുത്താൻ വാങ്ങിയത് 30 ലക്ഷമാണ് കൈക്കൂലിപ്പണം കോർപറേഷനിലെ ഉന്നതജീവനക്കാർക്കും പാർട്ടിയിലെ മുതിർന്ന കൗൺസിലർമാർക്കും പങ്കിട്ടെന്ന മൊഴിയാണ് നൽകിയിരിക്കുന്നത്.


ഇത്തരത്തിൽ വഴിവിട്ടുള്ള ഇടപാടാണ് ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപ്പണിയുന്ന കരാർ നൽകുന്നതിലും ഉണ്ടായതെന്നാണ് വിലയിരുത്തൽ. കരാറെടുത്ത വ്യക്തിയല്ല ഇതിനായുള്ള അഡ്വാൻസ് നൽകിയതെന്ന ആരോപണമുണ്ടായിരുന്നു. കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുകാരനായ വെളപ്പായ സതീശനുമായുള്ള ബന്ധത്തിന്റെ പേരിൽ ചോദ്യംചെയ്ത അനൂപ് ഡേവിസ് കാട നൽകിയ മൊഴിയാണ് നിർണായകമാകുന്നത്. അയ്യന്തോൾ ബാങ്കിലേക്കും തൃശ്ശൂർ സഹകരണബാങ്കിലേക്കും എത്തിനിൽക്കുന്ന അന്വേഷണം വൈകാതെ തൃശ്ശൂർ കോർപറേഷനിലെ ഉന്നതരിലേക്കും എത്തിയേക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.