ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 8

വിശാഖം  / അഷ്ടമി

2023  ആഗസ്റ്റ് 24, വ്യാഴം


ഇന്ന്,


     ബ്രഹ്മകുമാരീസ്‌ വിശ്വബന്ധുത്വ ദിനം !

.       ്്്്്്്്്്്്്്്്്്്്്്്്്്്്

     

അസഹിഷ്ണുതയ്ക്കും വിവേചനത്തിനും അക്രമത്തിനും എതിരായ അന്തഃരാഷ്ട്ര ദിനം !

         ******************************

[International day against intolerance,

      discrimination & violence]


                      Internaut Day !

     അന്തഃരാഷ്ട്ര കംപ്യൂട്ടര്‍ ശൃംഖല ദിനം !

           ***********************************                  


       അന്തഃരാഷ്ട്ര വിചിത്ര സംഗീത ദിനം !

          International Strange Music Day 

           *******************************


        പ്ലൂട്ടോ തരംതാഴ്ത്തൽ ദിനം!

                 [ Pluto Demoted Day ]


                വെസൂവിയസ് ദിനം !

                ***********************

[Vesuvius Day ; എ. ഡി 79-ൽ ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നായ ഇറ്റലിയിലെ  'വെസൂവിയസ് ' പൊട്ടിത്തെറിച്ച്‌  റോമൻ നഗരങ്ങളായ പോംപിയും, ഹെർക്കുലേനിയവും  നാമാവശേഷമായി. 1592 ലാണ് പോംപി നഗരം വീണ്ടും കണ്ടെത്തപ്പെട്ടത്. ഇന്ന് യുനെസ്കോ "വേൾഡ് ഹെറിറ്റേജ് സൈറ്റ്" ആയി പ്രഖ്യാപിച്ചിരിക്കുന്ന വെസൂവിയസ് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.]


* ഉക്രൈൻ : 31മത്‌ സ്വാതന്ത്ര്യദിനം !

* ഉക്രൈൻ- റഷ്യ യുദ്ധത്തിനിന്ന് 

   ആറുമാസം !!!

* ലൈബീരിയ : പതാക ദിനം !

* Nostalgia Night (Uruguay)


* USA;

*National Waffles Day 

*Kobe Bryant Day 

*shooting a star day

*Burger Day

*National Peach Pie Day

*National Knife Day


.         കേളപ്പജയന്തി ജ. (1889-1971)

.       ്്്്്്്്്്്്്്്്്്്്്്്്്്


              *ഇന്നത്തെ മൊഴിമുത്ത്*

            ******************************

''വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്''


.              [ - കെ പി അപ്പൻ ]

           *************************


ഒന്നാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പി.എം.സെയ്തിന്റെ മാധ്യമകാര്യ സെക്രട്ടറിയായും എട്ടു വര്‍ഷത്തോളം കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ച, നിലവിൽ ഗള്‍ഫ് ഇന്ത്യന്‍സ് റസിഡന്റ് എഡിറ്ററായും പ്രവർത്തിക്കുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ്‌ സുധീന്ദ്രനാഥിന്റേയും (1971),


നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തുകയും മലയാള ചലച്ചിത്ര, നാടക - ടെലിസീരിയൽ രംഗത്ത്‌ കഴിഞ്ഞ 30 വർഷങ്ങളായി  പ്രവർത്തിക്കുകയും ചെയ്യുന്ന കനകലതയുടേയും (1960),


മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരും അമ്മാവൻ സായ് കുമാറും ജ്യേഷ്ടൻ വിനു മോഹനും സഞ്ചരിച്ച അഭിനയപന്ഥാവിലേക്ക്‌ 2005ൽ പുറത്തിറങ്ങിയ 'കണ്ണേമടങ്ങുക ' എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയും 2011-ൽ പുറത്തിറങ്ങിയ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, രൂപേഷ് പീതാംബരന്റെ തീവ്രം, സച്ചിയുടെ അയ്യപ്പനും കോശിയും' ( സുജിത് എന്ന കഥാപാത്രം) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ പുതിയ വാഗ്ദാനമായി മാറുകയുംചെയ്ത അനു മോഹന്റേയും (1990),


തമിഴ് ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ എം രാജേഷിൻ്റേയും (1975),


പ്രശസ്ത ബോളിവുഡ് നടനായ മുകേഷ് തിവാരിയുടേയും (1969),


ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയ റഷ്യൻ ഫിഗർ സ്കേറ്റർ അലന സെര്ഗെയെവ്ന കൊസ്റ്റോർണിയയുടെ  (2003) ,


ഒരു അമേരിക്കൻ വ്യവസായിയും മീഡിയ പ്രൊപ്രൈറ്ററും പ്രൊഫഷണൽ റെസ്ലിംഗ് എക്സിക്യൂട്ടീവുമായ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിംഗ് കമ്പനിയായ WWE യുടെ എക്സിക്യൂട്ടീവ് ചെയർമാനായ വിൻസെന്റ് കെന്നഡി മക്മഹോൺൻ്റേയും ( 1945),

 

 ഒരു അമേരിക്കൻ സ്റ്റാൻഡ് - അപ്പ് ഹാസ്യനടനും നടനുമായ ആക്ഷേപഹാസ്യ കോമഡി സ്കെച്ച് പരമ്പരയായ ചാപ്പൽസ് ഷോ (2003–2006) എന്ന പരമ്പരയിലൂടെ  ഫെയിമസ്സായ ഡേവിഡ് ഖാരി വെബ്ബർ ചാപ്പൽൻ്റേയും (1973), ജന്മദിനം !


ഇന്നത്തെ സ്മരണ !

**********************


ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ മ. (1936 - 2010)

എം.എസ്. മേനോൻ മ. (1925-1998)

രാജൻ കാക്കനാടൻ മ. (1942-1991)

വിശുദ്ധ റോസ മ. (1586-1617 )

തോമസ് ചാറ്റർട്ടൺ മ. (1752-1770) 

റിച്ചാർഡ് ആറ്റൻബറോ മ. (1923-2014)

ലിയോനാർഡോ കാർനോട്ട് മ. (1796 - 1832)

[തെർമോ ഡൈനാമിക്സിന്റെ പിതാവ്.]


കെ. കേളപ്പൻ  ജ. (1889-1971)

ബിന ദാസ്  ജ. (1911-1986) 

ബി.ജി. ശേഖർ ജ. (1888-1957)

[ ബോംബെ പ്രവിശ്യയിലെ ആദ്യ മുഖ്യമന്ത്രി]

രാജ്ഗുരു ജ. (1908-2931)

[ഭഗത് സിങിന്റെ സന്തത സഹചാരിയായ രക്തസാക്ഷി.]

യാസർ അറഫാത്ത്  ജ. (1929-2004)

ഹൊവാർഡ് സിൻ ജ. (1922-2010)


ചരിത്രത്തിൽ ഇന്ന് …

************************


79 -  വെസൂവിയസ്‌ അഗ്നിപർവത സ്ഫോടത്തിൽ പോംപെയ്‌, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി


1215 - പോപ്പ് ഇന്നസെന്റ് മൂന്നാമൻ മഗ്നാകാർട്ട കരാർ അസാധുവായതായി പ്രഖ്യാപിച്ചു.


1456 - ഗുട്ടൻബർഗ് ബൈബിൾ അച്ചടി പൂർത്തിയാക്കി.


1608 - ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ പ്രതിനിധി സൂററ്റിൽ വ്യാപാര ആവശ്യാർഥം എത്തി.


1690 കൊൽക്കത്ത സ്ഥാപിതമായി.


1690 - ജോബ് ചാർ നോക്ക് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധിയായി കൊൽക്കത്തയിൽ എത്തി. കൊൽക്കത്ത സ്ഥാപകദിനമായി ഇന്ന് ആചരിക്കുന്നു


1858 - വെർജീനിയയിലെ റിച്ച്‌മണ്ട്‌നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ  അറസ്റ്റ്‌ ചെയ്യപ്പെട്ടു.


1875 - ക്യാപ്റ്റൻ മാറ്റ്‌ വെബ്ബ്‌ ഇംഗ്ലീഷ്‌ ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായി ത്തീർന്നു.


1891 - എഡിസൺ ചലച്ചിത്ര ഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.


1949 - NATO സ്ഥാപിതമായി


1954 - അമേരിക്കയിൽ കമ്യൂണിസ്റ്റ്‌ കണ്ട്രോൾ ആക്റ്റ്‌ പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിച്ചു.


1960 - അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച്‌ ഏറ്റവും കുറഞ്ഞ്‌ താപനിലയായ -88 -127 അനുഭവപ്പെട്ടു.


1968 - ഫ്രാൻസ് അഞ്ചാമത്തെ ആണവ രാഷ്ട്രമായി


1969 - വി.വി ഗിരി ഭാരതത്തിന്റെ നാലാമത്ത്ര് പ്രസിഡണ്ടായി.


1974 - ഫക്രുദ്ദിൻ അലി അഹമ്മദ് അഞ്ചാം പ്രസിഡണ്ടായി.


1991- മിഖായാൽ ഗോർബച്ചേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനം ഒഴിഞ്ഞു


1991- ഉക്രൈൻ സോവിയറ്റ്‌ യൂണിയനിൽനിന്നും  സ്വാതന്ത്ര്യം നേടി


2006 - പ്ലൂട്ടോയെ കുള്ളൻ ഗ്രഹമാക്കി ഗ്രഹ പദവി ഒഴിവാക്കി.


2011 - സ്റ്റീവ് ജോബ്സ് ആപ്പിൾ CEO സ്ഥാനം രാജിവച്ചു.


2014 - സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; 1989 ന് ശേഷം ആ പ്രദേശത്തെ ഏറ്റവും വലുതാണിത് . 


2016 - മധ്യ ഇറ്റലിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം , റോമിലും ഫ്ലോറൻസിലും തുടർചലനങ്ങൾ അനുഭവപ്പെട്ടു . ഏകദേശം 300 പേർ കൊല്ലപ്പെടുന്നു. 


2017 - തായ്‌വാനിലെ ദേശീയ ബഹിരാകാശ ഏജൻസി ഫോർമോസാറ്റ്-5 എന്ന നിരീക്ഷണ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. 


2020 - എറിൻ ഒ ടൂൾ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു .


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. 


ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്.


വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട  സ്വപ്‌നമാണ്‌ ഇന്ത്യ ഇതോടെ

 കയ്യടക്കിയിരിക്കുന്നത്‌.


***ചന്ദ്രയാൻ മൂന്ന് ദൗത്യ വിജയത്തിനു പിന്നാലെ പാലക്കാട് ഐടിഐക്ക്‌ (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്) പുതിയ ദൗത്യം നൽകി ഐഎസ്ആർഒ.


 വിക്ഷേപണ ഉപകരണങ്ങളിൽ ഉപയോ​ഗിക്കുന്ന എച്ച്എസ്എംഎ (ഹെഡ് മൗണ്ട് സേഫ് ആം) നിർമിക്കാനാണ് ഐടിഐയോട് ഐസ്ആർഒ ആവശ്യപ്പെട്ടത്. 200 എണ്ണത്തിന്റെ ഓർഡർ നൽകി. മംഗൾയാനും ചാന്ദ്രയാനും നൽകിയ സേവനങ്ങളുടെ ​ഗുണനിലവാരംകൂടി പരി​ഗണിച്ചാണ് ഐടിഐക്ക്‌ പുതിയ ദൗത്യം നൽകുന്നത്.


***റഷ്യയിലെ കൂലിപ്പട്ടാളമായ 'വാഗ്‌നര്‍ സേന' യുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു.


റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വാർത്തകൾ .

 പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു.



പ്രാദേശികം

***************


***ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്‌; മുഖ്യമന്ത്രി പിണറായി വിജയൻ .


"2019 ൽ ചാന്ദ്രയാൻ- 2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്നത്. ചാന്ദ്രയാൻ-3 അതിനൊരു വലിയ ദൃഷ്ടാന്തമാണ് '; മുഖ്യമന്ത്രി  പറഞ്ഞു.

 

***9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്ധ്യവസ്കൻ അറസ്റ്റില്‍. 


കടപ്പുറം അഞ്ചങ്ങാടി ചാലില്‍ ഹൈദരലിയെയാണ് (46) അറസ്റ്റ് ചെയ്തത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പഠിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരെ കുട്ടി അറിയിച്ചതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


***പുരാവസ്തു തട്ടിപ്പിലെ ഗൂഡാലോചന കേസിൽ ഐജി ലക്ഷ്മണ അറസ്റ്റിൽ


മോന്‍സന്‍ മാവുങ്കലുമായ ബന്ധപ്പെട്ട പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ഐജി ലക്ഷമണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദേശം ഉള്ളതിനാൽ ജാമ്യം നല്‍കി വിട്ടയച്ചു.


***എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും


കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയെ ചോദ്യം ചെയ്യാൻ ഇ ഡി നീക്കം തുടങ്ങി. വീട്ടിൽ നടത്തിയ റെയ്ഡിനു ശേഷം രണ്ട് ബാങ്കുകളിലെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായാലുടൻ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്നാണ് സൂചന.


***കോടതി ഉത്തരവിനു ശേഷവും ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം; 

 ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. 


വിഷയത്തില്‍ ഇന്ന് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം ന്യായീകരണം.  കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍


*** വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. 


സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.


***ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: മുസ്ലിം ലീ​ഗ് മുൻ എംഎൽഎ കമറുദ്ദീന്റെ കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടി


 ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ കമ്പനിയുടെ എം ഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീ​ഗ് മുൻ എംഎൽഎയുമായ  എം സി കമറുദ്ദിൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 


***ഗവ. കോളേജുകളില്‍ 36 പ്രിന്‍സിപ്പാള്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം: മന്ത്രി ഡോ. ബിന്ദു


സര്‍ക്കാര്‍ കോളേജുകളിലെ നിലവിലെ ഒഴിവുകളിലേക്ക് പ്രിന്‍സിപ്പാള്‍മാരെ താല്‍ക്കാലികമായി നിയമിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. 


***ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി


വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


***തൊഴുത്തില്‍ നിന്ന് കെട്ടഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം കിണറ്റില്‍ വീണ വീട്ടമ്മ മരിച്ചു. 


ഇടുക്കി കരുണപുരം വയലാര്‍ നഗര്‍ സ്വദേശി ഉഷയാണ് മരിച്ചത്.  കറക്കുന്നതിനായി തൊഴുത്തില്‍ നിന്ന് അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കിണറിലേക്ക് ഉഷ വീഴുകയായിരുന്നു.

ഉഷയുടെ ദേഹത്തേക്ക്‌ പശുവും വീണു. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ചെറിയ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. 


***പണിക്കായി അടുക്കി വച്ച കല്ല് വീണ് നാല് വയസുകാരി മരണപ്പെട്ടു. 


കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കൂനോള്‍മാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടര്‍ന്ന് ദേഹത്തേക്ക് വീണത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


ദേശീയം

***********


***മെമു അടക്കമുള്ള ഹ്രസ്വദൂര ട്രെയിനുകൾക്ക് പകരമാകുന്ന വന്ദേ മെട്രോ ട്രെയിൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽവേ. 


വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കുന്ന ചെന്നൈയിലെ ഐസിഎഫിലാണ് വന്ദേ മെട്രോ ട്രെയിനുകളും നി‍ർമിക്കുക. വന്ദേ ഭാരതിൻ്റെ വേഗതയും മെട്രോ ട്രെയിനിനെക്കാൾ സൗകര്യങ്ങളുമുള്ള ട്രെയിനുകൾ രാജ്യത്തൊട്ടാകെ വിന്യസിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിൻ്റെ പ്രോട്ടോടൈപ്പാണ് ഡിസംബറിൽ പുറത്തിറങ്ങുക. എട്ട് കോച്ചുകളാണ് ഓരോ ട്രെയിനിലും ഉണ്ടാകുക


*** 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണതന്ത്രം മൂന്ന് പുതിയ 'സ്വദേശി' നിയമങ്ങൾ.


ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാക്കോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ പ്രതിപാദിച്ചാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടര്‍മാര്‍ക്കിടയിൽ പ്രചാരണം നടത്തിയത്.  തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് 303 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, 2024-ല്‍ ഏകീകൃത സിവില്‍ കോഡ് ഏതാണ്ട് തണുത്തുറഞ്ഞ മട്ടാണ്. ബാലാക്കോട്ടിന് സമാനമായി ബിജെപിയുടെ കൈവശം എന്താണുള്ളത് ? രാമക്ഷേത്രവും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35A എന്നിവയുടെ റദ്ദാക്കലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രാപ്തമല്ലെന്ന് പ്രധാനമന്ത്രി തന്നെ പാര്‍ട്ടി നേതാക്കളോട് വ്യക്തമാക്കി കഴിഞ്ഞു


***ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിക്കരിഞ്ഞ് റോൾസ് റോയ്സ്; ടാങ്കർ ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം


 ഹരിയാനയിലെ നുഹിൽ ദില്ലി-മുംബൈ-ബറോഡ എക്‌സ്‌പ്രസ് വേയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. നാഗിന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമ്രി ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം. തെറ്റായ വശത്തിൽ എത്തിയ  ടാങ്കർ ട്രക്ക് കാറുമായി ഇടിക്കുകയായിരുന്നു. അപകടംശേഷം വാഹനങ്ങൾക്ക് തീപിടിച്ചു. എന്നാൽ മറ്റൊരു കാറിൽ പിന്നിലെത്തിയ ബന്ധുക്കൾ റോൾസ് റോയ്സിലെ അഞ്ച് യാത്രക്കാരെയും രക്ഷപ്പെടുത്തി.


***മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി


 മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം വീതം സംസ്ഥാനസർക്കാരും സഹായധനമായി പ്രഖ്യാപിച്ചു. അപകട സമയത്ത് 27 പേർ പാലത്തിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം


***യൂട്യൂബ് നോക്കി പ്രസവം: തമിഴ്‌നാട്ടിൽ യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ


 കൃഷ്ണഗിരി പുലിയംപട്ടി സ്വദേശി എം ലോകനായകിയാണ് (27) മരിച്ചത്. സംഭവത്തിൽ ലോകനായകിയുടെ ഭർത്താവ്  മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വീട്ടിൽ തന്നെ പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു.


അന്തർദേശീയം

*******************


***ബ്രിക്സ് ഉച്ചകോടി:  'ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം മേഖലകളിൽ ഒന്നിച്ച് നീങ്ങാം;  മോദി


 ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ബ്രിക്സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.


***ഫ്യൂ തായ്‌ പാർടി നേതാവും റിയൽ എസ്‌റ്റേറ്റ്‌ ഭീമനുമായ സ്രെത്ത താവിസിൻ തായ്‌ലൻഡ്‌ പ്രധാനമന്ത്രി 


ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ അദ്ദേഹം ആവശ്യമായ വോട്ട്‌ നേടിയതായാണ്‌ വിവരം. ഭൂരിപക്ഷം തെളിയിക്കാൻ 375 വോട്ടാണ്‌ വേണ്ടിയിരുന്നത്‌. എന്നാൽ, 20 വോട്ട്‌ കൂടി ചെയ്യാൻ ബാക്കിയിരിക്കെ, എംപിമാരിലൊരാൾ സഭയിൽ കുഴഞ്ഞുവീണു. അതോടെ വോട്ടെടുപ്പ്‌ നിർത്തിയെങ്കിലും സ്രെത്ത വിജയം ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


കായികം

************


***ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ടൈ-ബ്രേക്കറിലേക്ക്. 


ബകു (അസർബൈജാൻ);  ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാൾസനെ സമനിലയില്‍ തളച്ചു. കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. ഇതോടെ വിജയിയെ കണ്ടെത്താൻ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം വ്യാഴാഴ്ച നടക്കും. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.


***ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ മഴ കൊണ്ടുപോയി.


 ഡബ്ലിനിലെ മൂന്നാം ടി20 മഴ കാരണം ഉപേക്ഷിച്ചു. നേരത്തെ ആദ്യ രണ്ട് ട്വന്‍റി 20കളും ടീം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യന്‍ സമയം 7.30നാണ് മൂന്നാം ട്വന്‍റി 20 ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടോസ് പോലും ഇടാന്‍ അനുവദിക്കാതെ മത്സര സമയത്തിന് മുമ്പ് തന്നെ ഡബ്ലിനില്‍ മഴ ശക്തമായി പെയ്യുകയായിരുന്നു. ഇന്ത്യ- അയർലന്‍ഡ് മൂന്നാം ടി-20 ഉപേക്ഷിച്ചതോടെ ഏഷ്യാ കപ്പിന് മുമ്പുള്ള ടീം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.


വാണിജ്യം

************


***വീണ്ടും ഉയർന്ന് സ്വർണവില; 


 ഇന്നലെ പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160  രൂപയാണ് വർദ്ധിച്ചത്


***പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ; ആഗോള ഭക്ഷ്യ വിപണിക്ക് കയ്‍പ്പേറും


 പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ മുതൽ പഞ്ചസാര കയറ്റുമതി ചെയ്യില്ല. വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞതാണ് കാരണo. ഭക്ഷ്യ വിലക്കയറ്റത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിനകത്ത് വിതരണവും ന്യായമായ വിലയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.


***കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം


ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യമാണ് ആഭ്യന്തര സൂചികകൾക്ക് ഇന്ന് കരുത്ത് പകർന്നത്. ബിഎസ്ഇ സെൻസെക്സ് 213.27 പോയിന്റാണ് ഇന്ന് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,433.30-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 47.55 പോയിന്റ് നേട്ടത്തിൽ 19,444-ലാണ് വ്യാപാര അവസാനിപ്പിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.