ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 7
ചോതി / സപ്തമി
2023 ആഗസ്റ്റ് 23, ബുധൻ
ഇന്ന്;
. അന്തഃരാഷ്ട്ര അടിമവ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മ ദിനം !
[ International Day for the Remembrance of the Slave Trade and its Abolition ]
***************************
സ്റ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരകളുടെ ഓർമ്മ ദിനം !
[ യുറോപ്യൻ യൂണിയൻ ]
***************************
* റൊമാനിയയിൽ കിംഗ് മൈക്കൽ, നാസി ജർമ്മൻ സർക്കാറിനോടു കുറു പ്രഖ്യാപിച്ച ഇയോൺ അന്തോണിസ്കു വിന്റെ സർക്കാറിനെ മിലിട്ടറി കൂപ്പ് നടത്തി വിമോചിപ്പിച്ച ദിനം !
കാറ്റിൽ പറക്കാനൊരു ദേശീയ ദിനം !
[ National Ride the Wind Day ]
************************
ചെലവുകുറഞ്ഞ വിമാനയാത്രയ്ക്കൊരു ദിനം / Cheap Flight Day !
്്്്്്്്്്്്്്്്്്്്്്്്്്്്്
* In USA
* Valentino Day !
*********************
[ On the anniversary of his death, honor the life of 1920s film star Rudolph Valentino with a marathon of movies like The Four Horsemen of the Apocalypse (1921) ]
* National Cuban Sandwich Day
* National Sponge Cake Day
* ഇന്നത്തെ മൊഴിമുത്ത് *
*****************************
''കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ...''
. [ - ഡോ. കെ. അയ്യപ്പപ്പണിക്കർ ]
******************************
തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ,15ലധികം മലയാള ചിത്രങ്ങളുടെ
നിർമ്മാതാവ്, മൂന്നു തവണ ദേശീയ ഫിലിം ജൂറി മെമ്പർ ഒരിക്കൽ ഇന്ത്യൻ പനോരമ ജൂറി മെമ്പർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു പ്രശസ്തനായ മോഹൻ ശർമയുടേയും (1956),
1986-ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ മലയാള ചലച്ചിത്ര താരവും നർത്തകനും , പ്രമുഖ നർത്തകിയും ചലച്ചിത്ര നടിയുമായ ശോഭനയുടെ ബന്ധുവും കൂടിയായ വിനീതിന്റേയും (1969),
തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള, രണ്ട് തവണ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചലച്ചിത്ര സംഗീതസംവിധായകൻ എസ്.എ രാജ്കുമാറിന്റേയും (1964),
2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതിക തന്ത്രജ്ഞൻ കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവിന്റെയും (1974),
അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനുമായ റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്തിന്റെയും (1963),
2010 ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിച്ച കവയത്രി സൂര്യ ബിനോയ് യുടെയും (1986),
ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ് ചലച്ചിത്രരംഗത്തെ 1960-80 കാല ഘട്ടത്തിലെ ഒരു പ്രമുഖ നടിയുമായിരുന്ന സൈറ ബാനുവിന്റെയും (1944),
സിംഗപ്പൂരിലെ മുൻ മന്ത്രിയും മുൻ സ്പീക്കറും ഇപ്പോൾ പ്രസിഡന്റുമായ ഇന്ത്യൻ വംശജ ഹലീമ യാക്കൂബിന്റെയും ( 1954),
ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമായ റിവർ ജൂഡ് ഫീനിക്സിൻ്റെയും (1970), ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ മ. (1830-1904 )
വക്കം അബ്ദുൽ ഖാദർ മ. (1912-1976)
ഡോ. കെ. അയ്യപ്പപ്പണിക്കർ മ. (1930-2006)
എ.ബി രാജ് മ. (1929-2025)
റൂബി ദാനിയേൽ മ. (1912 -2002)
നീയസ് ജൂലിയസ് അഗ്രിക്കോള മ. (40-93)
ജോൺ കെൻഡ്രു മ. (1917 -1997)
കെ.പി.നാരായണ പിഷാരോടി ജ. (1909-2004)
ടി പ്രകാശം ജ. (1872-1957),
വിന്ദാ കരന്ദികർ ജ. (1918 -2010)
ബൽറാം ജാക്കർ ജ. (1923 -2016)
കോബി ബീൻ ബ്രയന്റ് ജ. (1978 -2020)
ചരിത്രത്തിൽ ഇന്ന് …
************************
1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.
1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.
1839 - ചൈനക്കെതിരെയുള്ള യുദ്ധത്തിന് സൈനിക കേന്ദ്ര മാക്കുന്നതിനായി, യു.കെ. ഹോങ് കോങ് പിടിച്ചെടുത്തു.
1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന് അന്ത്യമായി.
1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.
1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.
1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺ ട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യ വ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.
1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.
1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.
1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.
1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.
1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.
1952 - അറബ് ലീഗ് സ്ഥാപിതമായി.
1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.
1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1990 - പശ്ചിമജർമ്മനിയും പൂർവ്വ ജർമ്മനിയും ഒക്ടോബർ 3-ന് ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.
1990 - അർമേനിയ USSR ൽ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമായി.
2004- മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGS) ലോക്സഭ അംഗീകരിച്ചു.
2011 - വിർജീനിയയിൽ 5.8 (ക്ലാസ്: മിതമായ) ഭൂകമ്പം ഉണ്ടായി . വാഷിംഗ്ടൺ ഡിസിയിലെ സ്മാരകങ്ങൾക്കും ഘടനകൾക്കും കേടുപാടുകൾ സംഭവിക്കുന്നു, തത്ഫലമായുണ്ടാകുന്ന നാശനഷ്ടം 200 മില്യൺ-300 മില്യൺ യുഎസ്ഡി ആയി കണക്കാക്കപ്പെടുന്നു.
2011 - ലിബിയൻ ആഭ്യന്തരയുദ്ധകാലത്ത് നാഷണൽ ട്രാൻസിഷണൽ കൗൺസിൽ സേന ബാബ് അൽ-അസീസിയ കോമ്പൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയെ അട്ടിമറിച്ചു .
2012 - സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയ്ക്ക് സമീപം ഒരു ചൂട്-വായു ബലൂൺ തകർന്ന് ആറ് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2013 - ബൊളീവിയയിലെ സാന്താക്രൂസിലെ പാൽമസോള ജയിൽ സമുച്ചയത്തിലുണ്ടായ കലാപത്തിൽ 31 പേർ കൊല്ലപ്പെട്ടു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ചന്ദ്രയാന്‍ 3 ലാൻഡർ ഇന്ന് വൈകിട്ട് 6.04ന് ചന്ദ്രനിലിറങ്ങും; ചരിത്ര നേട്ടത്തിനോട് അടുത്ത് രാജ്യം,ലോകം ആകാംക്ഷയില്‍
ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
***ഓണക്കാലത്ത് ന്യായവിലയ്‌ക്ക് പച്ചക്കറി; വ്യാഴാഴ്‌ച മുതൽ 2000 ഓണച്ചന്തകൾ
ഓണക്കാലത്ത് ന്യായവിലയ്‌ക്ക് പച്ചക്കറിയെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് വ്യാഴം മുതൽ 2000 ഓണച്ചന്തകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം വ്യാഴാഴ്‌ച ആലപ്പുഴയിലാണ്. വെള്ളി മുതൽ മുഴുവൻ സ്റ്റാളുകളും പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1076 എണ്ണവും ഹോർട്ടികോർപ്പ് 764, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ 160 എന്നിങ്ങനെയാണ് ഓണച്ചന്ത സജ്ജീകരിക്കുന്നത്
***കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും
എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങൾ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികൾ ആകും.
***പുറത്തിറങ്ങും മുമ്പേ അംഗീകാര നിറവിൽ: കെ സ്മാർടിന് 22.50 കോടിയുടെ ഗ്രാന്റ്
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി നവംബർ ഒന്നിന് പുറത്തിറക്കാൻ ലക്ഷ്യമിടുന്ന കെ സ്മാർട്ടിന് 22. 50 കോടിയുടെ ഗ്രാന്റ്. ഇൻഫർമേഷൻ കേരളാ മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് ഓൺലൈൻ സേവന പ്ലാറ്റ്ഫോമിന്റെ ഡെവലപ്മെന്റും ലക്ഷ്യങ്ങളും പുരോഗതിയും വിലയിരുത്തി നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ആണ് 22.5 കോടി രൂപ ഗ്രാന്റായി അനുവദിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ചു. ലോഞ്ച് ചെയ്യും മുൻപേ മികച്ച നേട്ടമാണ് കെ സ്‌മാർട് സ്വന്തമാക്കിയിരിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രാദേശികം
***************
***ആശങ്കയും ഭയപ്പാടും ഇല്ല, ഇഡിയുടെ ചോദ്യങ്ങള്‍ക്ക് സുഖകരമായി ഉത്തരം നല്‍കി, 30-ന് വീണ്ടും ഹാജരാകും; സുധാകരന്‍
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത് വിട്ടയച്ചു. ആശങ്കയും ഭയപ്പാടുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ.ഡി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘പൂര്‍ണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ്. ഒരു ആശങ്കയും ഭയപ്പാടും ഇല്ല. ഇ.ഡി. അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടര്‍ക്കല്ലേ പ്രശ്‌നമുള്ളൂ’- സുധാകരന്‍ പറഞ്ഞു.
***പത്തുകോടി വാങ്ങാൻ ലീലയും സുഹൃത്തുക്കളും നേരിട്ടെത്തി;
പത്തുകോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന മൺസൂൾ ബമ്പർ സമ്മാനത്തുക ഒന്നാം സമ്മാനം വിജയികളായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കൈമാറി. സംസ്ഥാന സർക്കാരിൻ്റെ അതിഥികളായെത്തിയാണ് പരപ്പനങ്ങാടിയിലെ ഹരിതകർമ്മ സേനാംഗങ്ങളായ ലീലയും സുഹൃത്തുക്കളായ പത്തുപേരും തുക വാങ്ങിയത്.
***സപ്ലൈകോയിൽ വൻജനത്തിരക്ക്; കോംബോ ഓഫറും ഹിറ്റ്; 13 ഇനങ്ങൾക്ക് 612 രൂപ മാത്രം
ഓണക്കാലത്ത് സബ്സിഡി നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സപ്ലൈകോയിൽ വൻജനത്തിരക്ക്. ഓഗസ്റ്റ് 19നായിരുന്നു വിവിധ ജില്ലകളിൽ ഓണം ഫെയർ ആരംഭിച്ചത്. 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ സബ്സിഡിയുള്ളത്. ഇതിനുപുറമെ വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുമുണ്ട്. പല ഔട്ട്ലെറ്റുകളിലും ലക്ഷങ്ങളുടെ വിൽപ്പനയാണ് ഇതുവരെ നടന്നത്
***വീണയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തായാൽ കേരളം ഞെട്ടും; മാത്യു കുഴൽനാടൻ
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് അദേഹം പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ പറയുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുകയാണ് വീണ ഇതിനോടകം കൈപ്പറ്റിയതെന്നും കുഴൽനാടൻ പറഞ്ഞു.
ഇവിടെ വീണ നികുതി അടച്ചോ എന്നുള്ളതല്ല വിഷയം എന്നും കരിമണൽ കമ്പനിയിൽ നിന്നും അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തുമെന്നും പറഞ്ഞു. കേരളത്തിലെ ആളുകളുടെ ഇതുവരെ ഉണ്ടായിരുന്ന ധാരണ മുഖ്യമന്ത്രിയുടെ മകള്‍ കഠിനാധ്വാനം ചെയ്ത് ഒരു കമ്പനിയുണ്ടാക്കി അതില്‍ നിന്നാണ് പണം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ കമ്പനി 73 ലക്ഷം രൂപ നഷ്ടത്തിലാണ് അവസാനിച്ചത്. ഏത് ക്രൈം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകും. 2013-14 മുതല്‍ 2019-20 വരെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലിന്റെ കണക്കുകളില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടത്തുകയും ചെയ്തു. അതില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്ന കാര്യങ്ങളാണ് നമ്മുടെ മുന്നിലെത്തിയത്.
***ചട്ടം ലംഘനം; ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് ഹൈക്കോടതി
കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇടുക്കി മൂന്നാര്‍ മേഖലയില്‍ സിപിഎം നിര്‍മ്മിക്കുന്ന പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
എന്‍ഒസിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനിനെതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെതാണ് തീരുമാനം.
***കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻമന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇഡി റെയ്‌ഡ്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എസി മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിൽ ഇഡി റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. എസി മൊയ്തീനെതിരെ കേസിലെ മുഖ്യ പ്രതികളായ ബിജു കരീം, കിരൺ എന്നിവർ മൊഴി നൽകിയിരുന്നു.
മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായും ബന്ധമുണ്ടെന്നും ആരോപമുണ്ട്
***കണ്ണൂര്‍, കാസര്‍ഗോഡ് പാതയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വ്യാപകം;
കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.
ഇന്നലെ വൈകീട്ട് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് പൊട്ടിയിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നടത്തിയ പരിശോധനയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
***ജെയ്‌ക് പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി
നാടിനുവേണ്ടി പെരുതാൻ ജെയ്‌ക് സി തോമസിനെ നിയമസഭയിലേക്ക് അയയ്‌ക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. ജെയ്‌ക് ഊർജസ്വലനായ പ്രവർത്തകനാണ്. അദ്ദേഹം നിങ്ങൾക്കുവേണ്ടി പോരാടും. പാമ്പാടിയിൽ എൽഡിഎഫ് സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.
ദേശീയം
***********
***ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കി; നടൻ പ്രകാശ് രാജിനെതിരെ കേസ്
രാജ്യത്തിന്റെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-നെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചന്ദ്രയാൻ-3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ് രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. “ഹിന്ദു സംഘടനകളുടെ നേതാക്കൾ നടനെതിരെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു
***മഹാരാഷ്‌ട്രയിൽ പതിനേഴുകാരൻ അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി
മഹാരാഷ്‌ട്രയിലെ പൽഗറിൽ പതിനേഴുകാരൻ അമ്മയെ മഴു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്മ മൊബൈലിൽനിന്ന് മെസേജ് അയക്കുന്നതു കണ്ട് ക്ഷുഭിതനായാണ് കുട്ടി കൊലപാതകം നടത്തിയതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. സൊണാലി ഗൊഗ്രയാണ് (35) കൊല്ലപ്പെട്ടത്. ഞായർ രാത്രി കുട്ടിയും അമ്മയും ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. സൊണാലി മെസേജ് അയയ്ക്കുന്നത് ശ്രദ്ധയിൽപെട്ട കുട്ടി മഴുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
***തെലങ്കാനയിലെ മീര്‍പേട്ടില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു.
തിങ്കള്‍ രാവിലെയാണ് എട്ടംഗ സംഘം ആയുധങ്ങളുമായെത്തി വീട്ടില്‍ അതിക്രമിച്ച് കടന്നത്. ഇതില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനെയും വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
***എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നിയമത്തിന് കീഴിൽ നിന്ന് മാത്രം പ്രവർത്തിച്ചാൽ മതി; സുപ്രീംകോടതി.
ഇഡി നിയമത്തിന് അപ്പുറം പോയി സ്വയം നിയമമായി മാറുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ചത്തീസ്‌ഗഢിൽ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് എതിരെ പുതിയ കേസുമായി മുന്നോട്ടുപോകാനുള്ള ഇഡി നീക്കം തടഞ്ഞാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം
അന്തഃദേശീയം
*******************
***പാകിസ്ഥാനിൽ കേബിൾ കാറിന്റെ കമ്പി പൊട്ടി. 900 അടി ഉയരത്തിൽ കുടുങ്ങിയ വിദാർത്ഥികളെ രക്ഷപെടുത്തി.
ഇസ്‌ലാമാബാദിനു 200 കിലോമീറ്റർ അകലെ ബട്ടാഗ്രാമിൽ ഇന്നലെ രാവിലെ ഏഴു വിദ്യാർഥികളും അധ്യാപികയും സ്കൂളിലേക്കു പോകുമ്പോഴാണു കേബിൾ കാറിന്റെ കമ്പി പൊട്ടി അപകടമുണ്ടായത്. മലയോര പ്രദേശമായ ഇവിടെ കേബിൾ കാറിലാണു കുട്ടികൾ സ്കൂളിലേക്കു പോകുന്നത്. കുട്ടികൾ ഫോണിൽ വിളിച്ച് സഹായം തേടിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥികളെ സൈന്യം സാഹസികമായി രക്ഷിച്ചു.
***സഭയുടെ കമ്പ്യൂട്ടറുകളിൽ വൈദികർ പോൺ കണ്ടു, സൈറ്റുകൾ സന്ദർശിച്ചത് ആയിരത്തോളം തവണ; സ്ഥിരീകരിച്ച് ബിഷപ്പ്
ബെർലിൻ: കത്തോലിക്ക വൈദികരും ജീവനക്കാരും സഭയുടെ ഓഫീസുകളിലെ കമ്പ്യൂട്ടറുകളിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതായി സ്ഥിരീകരിച്ച് ബിഷപ്പ്. ജർമ്മനിയിലെ കൊളോൺ അതിരൂപതയിലെ മുതിർന്ന വൈദികൾ ഉൾപ്പെടെയുള്ളവർ പോൺ സൈറ്റുകൾ ബ്രൗസ് ചെയ്തതായി ആർച്ച് ബിഷപ്പ് റെയ്‌നർ മരിയ വോൽക്കി സ്ഥിരീകരിച്ചു. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.
***നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നരേന്ദ്രമോദി ഗ്രീസിൽ;
40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഇന്ദിരാഗാന്ധിയാണ് അവസാനമായി ഗ്രീസ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 1983ലായിരുന്നു ഇത്. അതേസമയം പതിറ്റാണ്ടുകളായി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കാത്ത പല രാജ്യങ്ങളിലേക്കും മോദി സന്ദര്‍ശനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് അദ്ദേഹം ഈജിപ്റ്റ് സന്ദര്‍ശിച്ചത്. നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്റ്റിലെത്തുന്നത്.
*** മൂന്ന് വർഷത്തിനിടെ ഉത്തര കൊറിയയുടെ ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനം ബെയ്ജിംഗിൽ ഇറങ്ങി.
വിമാനത്താവളത്തിലെ അറൈവല്‍ ബോര്‍ഡില്‍ ഉത്തര കൊറിയിൽ നിന്നുള്ള വിമാനത്തിന്‍റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്താ ഏജൻസിയായ എഎഫ്പിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എയർ കൊറിയോ ഫ്ലൈറ്റ് ജെഎസ് 151 ചൈനയുടെ തലസ്ഥാന വിമാനത്താവളത്തിൽ രാവിലെ 9:17 ഓടെ എത്തിയതായാണ് കണക്കാക്കുന്നത്.
കായികം
************
*** അഫ്ഗാനിസ്ഥാന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; കുഞ്ഞന്‍ വിജയലക്ഷ്യം
കൊളംബൊ: പാകിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ സ്പിന്നര്‍മാരാണ് തകര്‍ത്തത്. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വീതമുണ്ട്. 61 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് നടക്കുന്നത്. ശ്രീലങ്കയിലാണ് മത്സരങ്ങള്‍.
വാണിജ്യം
************
***രാജ്യത്തുടനീളം 251 പുതിയ സ്വർണ്ണ വായ്പ ഷോപ്പികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ.
സ്വർണ്ണ വായ്പാ എടുക്കുന്നവർക്ക് മാത്രമായി സേവനം നൽകുന്നതിനായി, ബാങ്ക് ശാഖയ്ക്കുള്ളിലെ തന്നെ ഒരു പ്രത്യേക, സ്വകാര്യ വിഭാഗമാണ് ബാങ്കിന്റെ സ്വർണ്ണ വായ്‌പാ ഷോപ്പി. ഇത് വഴി വളരെ പെട്ടെന്ന് തന്നെ വായ്പ ലഭിക്കുമെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ സ്വകാര്യതയും ഉറപ്പാക്കും.
***പത്താം ദിനം ഉയർന്ന് സ്വർണവില; ഒപ്പം കൂടി വെള്ളിയുടെ വിലയും
ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഈ മാസം 12 നായിരുന്നു ഇതിനു മുൻപ് വില ഉയർന്നത്. ഇന്നലെ പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4498 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്
***ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ പോസിറ്റീവ് തുടക്കം നേടിയ ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ട് ഫ്ലാറ്റ് ക്ളോസിങ് നടത്തി.
ഇന്ന് വെറും രണ്ട് പോയിന്റ് നേട്ടത്തോടെ നിഫ്റ്റി 19396.45 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ , സെൻസെക്സ് 3 പോയിന്റ് നേടി 65220.03 യിൽ വ്യാപാരം അവസാനിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ