പുലിക്കളിക്ക് സഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് മേയർക്കും ടൂറിസം വകുപ്പിനും നിവേദനവും നൽകി.
തൃശൂരിന്റെ പെരുമയും സംസ്കാരവും തനത് കലാരൂപവുമായ പുലിക്കളിയെ പരിചയപ്പെടുത്തി മെയ്യെഴുത്തും സാമ്പത്തീക സഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് മേയർക്കും ടൂറിസം വകുപ്പിനും നിവേദനവും നൽകി. 2022ലെ സംസ്ഥാന ടൂറിസം ഫണ്ട് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം സെക്രട്ടറിക്ക് വേഷമിട്ട പുലിയായ എറവ് സ്വദേശി ബാലചന്ദ്രൻ, ടൂറിസം സെക്രട്ടറിക്ക് നിവേദനം കൊടുത്തു. തുടർന്ന് ടൂറിസം ഓഫീസിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി തൃശൂർ കോർപ്പറേഷന്റെ മുൻവശത്തേയ്ക്ക് വാദ്യാഘോഷ അകമ്പടിയോടെ പുലിക്കളി നടത്തി. കോർപറേഷന് മുന്നിൽ മേയർ എം.കെ വർഗീസ് പുലിയെ സ്വീകരിച്ചു.
പുലിക്കളി സംഘത്തിനൊപ്പം ചുവടു വെച്ച മേയർ പുലിക്കളി സംരക്ഷണത്തിന് കോർപറേഷൻ സഹായമുണ്ടാകുമെന്ന് മേയർ പുലി സംഘത്തിന് ഉറപ്പ് നൽകി. പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, പുലിക്കളിയുടെ അണിയറ പ്രവർത്തനങ്ങൾ കാണുന്നതിനും പഠിക്കുന്നതിനും മനസ്സി ലാക്കുന്നതിനും വേണ്ടിയാണ് പുലിക്കളി മെയ്യെഴുത്ത് സംഘടിപ്പിച്ചത്. രാജ്യാന്തര മാപ്പുകളിൽ പോലും ഇടം പിടിച്ചിട്ടുള്ള പുലിക്കളി കാണാൻ വിദേശികൾ ഉൾപ്പെടെ ലക്ഷകണക്കിന് ആളുകളാണ് എത്തി ചേരുന്നത്. എന്നാൽ സംസ്ഥാന ടൂറിസം വകുപ്പ് പുലിക്കളി അവഗണിക്കുകയാണ്. 2022 ലെ പുലിക്കളി കഴിഞ്ഞ് 11 മാസം പിന്നിട്ടിട്ടും ടൂറിസം ധനസഹായം വിതരണം ചെയ്തിട്ടില്ലാത്തതാണ്. പുലിക്കളി സംഘാടകരുടെ വീട്ടുകാരുടെ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തിയാണ് കഴിഞ്ഞ വർഷം പുലിക്കളി സംഘടിപ്പിച്ചതെന്ന് ശക്തൻ പുലിക്കളി സംഘം സെക്രട്ടറി അഡ്വ. ബേബി, പി. ആന്റണി പറഞ്ഞു.
പുലിക്കളിയ്ക്ക് എം.കെ പ്രകാശൻ അഡ്വ ബേബി പി.ആന്റണി, സജീവ് കുട്ടൻകുളങ്ങര, സുഭാഷ് ആലപ്പാട്. കെ.വി കുട്ടപ്പൻ, ടിജോ കെ.ടി, രഘു കാനാട്ടുക്കര, ജിമ്മി, ജയകൃഷ്ണൻ, ഡേവിസ് വി.എസ്, രാമേഷ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ